മമ്മയുടെ മരണാനന്തര ചടങ്ങുകൾ എല്ലാം, കഴിഞ്ഞു പിന്നീടുള്ള ദിവസങ്ങൾ തികച്ചും സാധാരണ പോലെയായി.
എല്ലാവർക്കും അതിന്റെ ഓർമ്മകൾ ഏറിവന്നാൽ ഒരു രണ്ടാഴ്ച വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മരണാനന്തര ചടങ്ങുകൾ ഒഴിച്ചാൽ പപ്പയുടെയും മമ്മയുടെയും കുടുംബക്കാർ വന്നും പോയും ചിലർ ഒന്ന് രണ്ട് ദിവസം ഞങ്ങളുടെ വീട്ടിൽ താമസിച്ചും ഒക്കെ, ആ ഔപചാരികത നിറവേറ്റി എന്നതൊഴിച്ചാൽ പിന്നീട് ഞാൻ വീണ്ടും അതേ ഒറ്റപ്പെട്ട അവസ്ഥയിലായി.
എന്റെ അവസ്ഥ കണ്ടിട്ടാണെന്നു തോന്നുന്നു ബന്ധുക്കളുടെ ഉപദേശപ്രകാരം, എന്റെ കാര്യങ്ങൾ നോക്കാൻ ഒരു സെർവെന്റിനെ അതിനിടെ പപ്പാ തന്നെ ഏർപ്പാട് ചെയ്തു.
പക്ഷെ എന്റെ മുരട്ടു സ്വഭാവത്തിന്, അന്നും അതിന് ശേഷവും വന്ന ആരും ഈ വീട്ടിൽ പതിനഞ്ചു ദിവസത്തിൽ കൂടുതൽ നിന്നിട്ടില്ല.
ദേഷ്യം വന്നാൽ ഞാൻ കൈയ്യിൽ കിട്ടിയ എന്തുമെടുത്ത് എറിയും. അത് ആരായാലും ശരി.
എന്റെ സ്വഭാവം ശരിയല്ല എന്നായിരുന്നു, അതിന് ശേഷം വന്ന എല്ലാ സെർവെൻറ് മാരുടെയും പരാതി…
ആരുമായി അടുക്കാൻ കൂട്ടാക്കാത്ത എന്നെ മെരുക്കാൻ വേണ്ടി പപ്പായുടെ ബന്ധുവും വല്ലപ്പോഴും ഞങ്ങളുടെ വീട്ടിലെ ഒരു സന്ദർശകയും ആയിരുന്ന “സൂസൻ ഫെർണാണ്ടസ് ” എന്ന സൂസിയാന്റിയെയാണ് പപ്പ ഏർപ്പാട് ചെയ്തത്…
പപ്പയുടെ അൽപ്പം അകന്ന ബന്ധത്തിൽ ഉള്ള ഇവർ വിവാഹിതയും, ഈയിടെ ഡിവോഴ്സിയുമാണെന്ന് മാത്രം എനിക്കറിയാം…
കാണാൻ നല്ല സുന്ദരിയും തെറ്റില്ലാത്ത സാമ്പത്തികവും ഒക്കെയുള്ള സൂസൻ ഫെർണാണ്ടസ് ഇന്ത്യൻ ടെലഫോൺസിലെ ഉയർന്ന ഉദ്യോഗസ്ഥയാണ്.
അത്രൊക്കെ ആണെങ്കിൽലും സത്യത്തിൽ ഒരു പാവം സ്ത്രീ.
ഇത്തിരി കർക്കശ സ്വഭാവമുള്ളവരാണെന്ന് അവരെപ്പറ്റി പലരും എന്നോട് പറഞ്ഞിട്ടുണ്ട്, എങ്കിലും അവർ എന്നോട് വളരെ സ്നേഹത്തോടെ തന്നെയാണ് പെരുമാറുന്നത്.
എന്നിരുന്നാലും എനിക്ക് അവരെ കാണുന്നത് തന്നെ ചതുർഥിയായിരുന്നു…