എല്ലാം പെട്ടെന്നായിരുന്നു.. ജാതകവും കണിയാനും സഹായിച്ച് പെണ്ണ് കാണലും കല്യാണവുമൊക്കെ ഒരാഴ്‌ച കൊണ്ട് തന്നെ നടന്നു! എല്ലാ കാര്യങ്ങളും തീരുമാനിച്ചതും ഒരുക്കങ്ങൾ നടത്തിയതും അരവിന്ദേട്ടന്റെ വീട്ടുകാരായിരുന്നു. അല്ലെങ്കിലും അച്ഛന്റെ ഇപ്പോളത്തെ അവസ്ഥയിൽ ഒരഴ്ചയല്ല പത്ത് കൊല്ലം എടുത്താൽ പോലും ഇത്രഗംഭീരമായിഎന്റെ കല്യാണം നടത്താൻ പറ്റില്ല. അല്ല, ലോകത്ത് ശുദ്ധജാതകമുള്ള വേറെ പെണ്കുട്ടികളൊന്നുമില്ലേ..? ഈ അരവിന്ദേട്ടനെന്താണാവോ എന്നെ തന്നെ വേണമെന്ന് തോന്നിയത്…?
കൂട്ടുകാരി ശ്രീജ കളിയായി പറഞ്ഞിരുന്നത് ഓർത്തു:
“അതിപ്പോ നല്ല തൊലിവെളുപ്പും ഇത്തിരി കടിച്ച് പറിക്കാനുള്ള ശരീരവും നല്ല മുഖശ്രീയുള്ള മലയാളികുട്ടി കസവുമുടുത്ത് ചായയുമായി നാണിച്ച് മുന്നിൽവന്ന് നിന്നാൽ നിന്റെ അരവിന്ദേട്ടനല്ല അയാളുടെ അപ്പൂപ്പൻവരെ വീണ് പോവും മോളേ…”
സത്യമാണോ എന്തോ…. പാവം എന്റെ അരവിന്ദേട്ടൻ… ഹി ഹി..
അച്ഛനായിരുന്നു ഞാൻ ഈ കല്യാണത്തിന് സമ്മതിക്കണമെന്ന് ഏറ്റവും നിർബന്ധം. എന്നിട്ട് കല്യാണത്തിന്റന്ന് യാത്രപറയാൻ നേരം എന്നെ ഏറ്റവും കൂടുതൽ കെട്ടിപിടിച്ച് കരഞ്ഞതും അച്ഛൻ തന്നെ! പാവം അച്ഛൻ.. അല്ലെങ്കിലും ഈ ആണുങ്ങളെ സ്വഭാവമൊന്നും പറയാൻ പറ്റില്ല.