അപ്പോഴേക്കും കുഞ്ഞൂഞ്ഞേട്ടന്റെ ഇന്നോവ വീട്ടുമുറ്റത്തു എത്തി……വണ്ടിയിൽ നിന്നും ഖാദർ കുഞ്ഞു സാഹിബ് പുറത്തിറങ്ങി പോക്കറ്റിൽ നിന്നും അഞ്ഞൂറിന്റെ മൂന്നു നോട്ടുകൾ കുഞ്ഞൂഞ്ഞേട്ടന് കൊടുത്തു…..കുഞ്ഞൂഞ്ഞേട്ടന് തിരികെ വണ്ടിയെടുത്തു പോയി….അകത്തേക്ക് കടന്നു വന്ന ഖാദർ കുഞ്ഞു സൂരജിനെ കണ്ടു ചോദിച്ചു…..”ഇന്നോ നാളെയോ തീർക്കുവോ സൂരജേ……ഈ പെയിന്റടി…..ദിവസങ്ങളില്ല……അല്ല നീയെന്താടാ കരഞ്ഞു കലങ്ങിയ കണ്ണുമായിട്ടിരിക്കുന്നത്…..സുനീറിനെ നോക്കി ചോദിച്ചു…..
“ഒന്നുമില്ല…അവൻ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു……
“ഒന്നുമില്ലാതില്ല മുതലാളി…….എന്റെ അച്ഛൻ വാസുദേവന്റെ കാലം തൊട്ടേ ഞങ്ങൾ ഇവിടുത്തെ പണിക്കാരാ…..ഇവിടുത്തെ ചോരയാ ഞങ്ങളുടെ അന്നവും……പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്…..മുതലാളിയുടെ രണ്ടാമത്തെ മോൻ ആൾ ശരിയല്ല…..
“ദേ…സൂരജേ വേണ്ടാധീനം പറയരുത്…നമ്മടെ ചങ്ങാതി വാസൂന്റെ മോനാണെന്നു നോക്കൂല്ല…….
“മുതലാളി എന്നെ തല്ലിക്കൊ……എന്നാലും പറയാനുള്ളത് ഞാൻ പറയും……..
ഖാദർ കുഞ്ഞു സൂരജിന്റെ മുഖത്തേക്കും സുനീറിന്റെ മുഖത്തേക്കും നോക്കി…..ശരിയാണെന്ന മട്ടിൽ സുനീർ തലയാട്ടി……
“എന്താടാ ഉണ്ടായത്……
“സുനി മോൻ പറയില്ല മുതലാളി…ഞാൻ പറയാം……
മുതലാളി പോയി അല്പം കഴിഞ്ഞപ്പോൾ ആ കൊച്ചൻ വന്നു…ബാരി കൊച്ചു……അകത്തൊക്കെ കയറി നോക്കിയിട്ട് സുനി മോനോട് എല്ലാരും പോയോടാ എന്ന് ചോദിക്കുന്നത് കേട്ട്…….കുറെ കഴിഞ്ഞപ്പോൾ വന്നിട്ട് എന്നോട് പറഞ്ഞു…”സൂരജേ ഇന്നത്തെ പണി മതി…..ഇവിടുത്തെ മൂത്ത ഫാറൂഖിക്ക സുഖമില്ലാതെ ഹോസ്പിറ്റലിലാണ്…..ഞാനും സുനീരും പോകാൻ പോകുവാണെന്നു…..