വാരുങ്കൾ അയ്യാ, അതൈ നാൻ ഉങ്കളുക്ക് കാട്ടുകിരേൻ.” അയാൾ അരുണിനെയും കൂട്ടി വാഹന പ്രേതങ്ങൾക്കിടയിലൂടെ വിശാലമായ ആ സ്ഥലത്തിന്റെ മറ്റൊരു കോണിലേക്ക് നടന്നു. അരുൺ നിശ്ചിത അകലമിട്ട് അയാളുടെ പിന്നാലെ നടന്നു.
ഗോഡൗണിന് പുറത്ത് നിന്നിരുന്ന സെൽവരാജന്റെ ജോലിക്കാർ ഗോഡൗണിന് ഉള്ളിലേക്ക് കയറി. അരുൺ നിൻറെ അടിയേറ്റ് കിടക്കുന്ന ഗുണ്ടകളുടെ അവസ്ഥ കണ്ട ശേഷം സെൽവരാജന്റെ ടേബിളിൽ ഇരുന്നിരുന്ന ലാൻഡ് ഫോണിൽ നിന്നും ഒരു ആംബുലൻസ് നമ്പർ ഡയൽ ചെയ്ത് എത്രയും പെട്ടെന്ന് എത്തിച്ചേരാൻ ആവശ്യപ്പെട്ടു.
അരുണും സെൽവരാജനും നടന്ന് ഒരു ലോറിക്ക് അരികിലെത്തി. “അയ്യാ, നേട്രു കേരളാവിരുന്ത് കൊണ്ടു വന്ത ലാറി ഇതുതാൻ.” അയാൾ ഒരു ലോറിക്ക് നേരെ ചൂണ്ടിക്കൊണ്ട് അരുണിനോട് പറഞ്ഞു.
അരുൺ, ശെൽവരാജൻ ചൂണ്ടിയ ലോറിക്ക് നേരെ തിരിഞ്ഞു. അവൻ അലോറി സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങി. ലോറിയുടെ മുൻവശത്തിന് കാര്യമായ പരിക്കുകൾ ഉണ്ടായിരുന്നില്ല. മുൻ വശത്തെ ചില്ല് ചിലന്തി വല പോലെ വിണ്ട് കീറിയിരിക്കുന്നു. എന്നാൽ അടർന്ന് മാറിയിട്ടില്ല.
അരുൺ വേഗം പോക്കറ്റിൽ നിന്നും മൊബൈൽ ഫോണെടുത്തു. രാജന്റെ കടയുടെ മുന്നിൽ നിന്നും എടുത്ത ഫോട്ടോകൾ നോക്കി. ചിത്രങ്ങൾ സൂം ചെയ്ത് നോക്കിയപ്പോൾ വലിയ പഞ്ചസാരത്തരികൾ പോലെ കിടക്കുന്ന ചിതറിക്കിടക്കുന്ന ചില്ല് കഷ്ണങ്ങൾ അവൻ കണ്ടു. അതോടെ താൻ അന്വേഷിച്ചു വന്ന ലോറി ഇതല്ലെന്ന് അവന് ബോധ്യമായി.
“നിങ്ങൾ പറഞ്ഞതിലെ ബാക്കി ലോറികൾ കൂടി കാണിക്കൂ. ഞാൻ അന്വേഷിച്ചു വന്ന ലോറി ഇതല്ല.” അരുൺ സെൽവരാജനോടായി പറഞ്ഞു.
അയാൾ ഞെട്ടലോടെ അരുണിനെ നോക്കി. “അത്… വന്ത്… അയ്യാ… നേട്രു ശട്ട വിരോധമാക വന്ത ഒരേ ലാറി ഇതു താൻ. മീതമുള്ള ഇരണ്ടു ലാറികളുക്ക് ആർ സി ഇരുക്ക്.” അയാൾ വിശാലമായ ആ പറമ്പിൽ മറ്റൊരു മൂലയിലായി കിടക്കുന്ന ലോറിക്കൾക്ക് നേരെ ചൂണ്ടിക്കൊണ്ട് വിശദീകരിച്ചു.
“പിന്നെന്തിനാടോ താൻ എന്നെ തല്ലാൻ തന്റെ ഗുണ്ടകളെ വിട്ടത്.” കോപത്തോടെ പല്ലുകൾ ഞെരിച്ചു കൊണ്ട് അരുൺ അലറി.
അത്.. വന്ത്.. അയ്യാ.. ലാറിയെ കൊണ്ട്രു വന്തവർ ഇത് ഒരു തിരുട്ട് ന്ന് ശൊല്ലപ്പെട്ടിരുന്തത്. അത് മട്രുമല്ല, വരും വളിയിൽ ഒരു വിപത്ത് ഏർപ്പെട്ടത്, എന്നും സൊല്ലപ്പെട്ടിരുന്തത്. അതിനാലെ അയ്യാ നാൻ കുണ്ടർകളെെ അണുപ്പിനേൻ.” ശെൽവരാജൻ ക്ഷമാപണത്തോടെ അരുണിനോട് പറഞ്ഞു. അയാളുടെ മിഴികളിൽ താൻ ചെയ്തത് തെറ്റായിപ്പോയി എന്ന തോന്നലിൽ നിന്ന് ഉടലെടുത്ത കുറ്റബോധം ഉണ്ടായിരുന്നു.
“ഇനി ഇവിടെ അടുത്ത് വേറെ പൊളിമാർക്കറ്റ് വല്ലതുമുണ്ടോ.” നിരാശയോടെ ആയിരുന്നു അരുണിന്റെ ചോദ്യം. ഒരു അടി കഴിഞ്ഞ് അതിന്റെ ക്ഷീണം അവന്റെ വാക്കുകളിലും ഉണ്ടായിരുന്നു.
“ഇങ്കെ നിങ്കൾ തേടും മാതിരി ഒരു ഇടമിരുക്ക്. ഷൺമുഖൻ അയ്യാവുടെ ഗോഡൗൺ. ആനാൽ അന്ത ആള് ഇങ്കെ പെരിയ പുളളി. ഒരു വേള നിങ്കൾ തേടും ലാറി അങ്കെ ഇരിക്കലാം.”