നൊടിയിടയിൽ ചുമരിൽ ചാരി വെച്ചിരുന്ന ആ ഇരുമ്പ് റോട് കൈക്കലാക്കി തന്റെ നേരെ വന്ന് ആയുധത്തിൽ നിന്നും അരുൺ തെന്നിമാറി. അയാളുടെ അടി ലക്ഷ്യം തെറ്റി ചുമരിലാണ് കൊണ്ടത്. ആ സ്ഥലത്തെ സിമന്റ് ചതഞ്ഞു കുറച്ചു സിമന്റ് പൊടി താഴേക്ക് വീണു.
അരുൺ കരുതലോടെ കയ്യിലുള്ള ആയുധവുമായി മല്ലൻമാർ ഇല്ലാത്ത മറ്റൊരു മൂലയിലേക്ക് കുതിച്ചു. അവന് പിറകെ അവർ മൂന്നു പേരും ഉണ്ടായിരുന്നു. ചുമരിന് സമീപം എത്താറായപ്പോൾ അരുൺ കയ്യിലിരുന്ന ഇരുമ്പ് റോട് പുറകിലേക്ക് തിരിഞ്ഞു തന്റെ പിന്നാലെ വരുന്നവർക്ക് നേരെ ആഞ്ഞുവീശി.
തൊട്ടുപിന്നിൽ അവനെ തല്ലാൻ ആയി വീശിയ ഇരുമ്പ് റോടിലാണത് കൊണ്ടത്. അയാളുടെ കയ്യിൽ നിന്നും പിടി വിട്ട് ആ ഇരുമ്പ് റോട് നിലത്തുവീണു. സമയം കളയാതെ അരുൺ അവിടെ നിന്നും തെന്നിമാറി.
ഇരുമ്പ് റോട് കയ്യിൽ നിന്നു വീണ മല്ലൻ പകച്ചു പോയി. അപ്പോഴേക്കും മറ്റു രണ്ടുപേർ അരുണിനെ പിന്നാലെ നീങ്ങിയിരുന്നു.
അരുൺ തിരിഞ്ഞു നോക്കിയപ്പോൾ രണ്ടുപേർ തനിക്കുനേരെ വരുന്നതാണ് കണ്ടത്. അവരെ തന്റെ അടുത്തേക്ക് കൂടുതൽ അടുപ്പിക്കാതിരിക്കാൻ അവൻ തീരുമാനിച്ചു. തന്റെ കയ്യിലിരുന്ന ഇരുമ്പ് റോട് തൊട്ടുപിന്നിൽ വരുന്ന ആളുടെ കാല് ലക്ഷ്യമാക്കി അവൻ ആഞ്ഞെറിഞ്ഞു.
“അമ്മാ.” കാലിൽ ആ ഇരുമ്പ് റോട് തട്ടിയ ആൾ ഒരാർത്തനാദത്തോടെ നിലത്തുവീണു അപ്പോഴേക്കും ആദ്യത്തെയാൾ തന്റെ കയ്യിൽ നിന്നും വീണ ഇരുമ്പ് റോട് കയ്യിലെടുത്ത് അവർക്കരികിലേക്ക് ഓടാൻ തുടങ്ങി.
അരുൺ രണ്ടുപേർ തന്നെ തനിക്കു നേരെ വരുന്നത് കണ്ടപ്പോൾ അവൻ എന്റെ ഓട്ടത്തിന് സ്പീഡ് വർദ്ധിപ്പിച്ചു. അതിനിടയിലും കയ്യിൽ ഒതുങ്ങുന്ന ഒരു ആയുധത്തിനായി അവന്റെ മിഴികൾ പരതുന്നുണ്ടായിരുന്നു.
വീണു കിടന്ന മല്ലനും എഴുന്നേറ്റു. കാലിൽ ഇരുമ്പ് റോട് കൊണ്ടതിനാൽ അയാൾക്ക് കാലിന് നല്ല വേദന ഉണ്ടായിരുന്നു. തന്റെ തൊട്ടടുത്ത് കിടന്ന് റോടുകളിൽ ഒന്ന് കൈയ്യിലെടുത്തു കൊണ്ട് അയാൾ എഴുന്നേറ്റു നിന്നു. കരുതലോടെ അയാൾ രംഗം വീക്ഷിക്കാൻ തുടങ്ങി.
ഗോഡൗണിന്റെ മറ്റൊരു ചുവരിൽ ചാരി വച്ചിരിക്കുന്ന പല വലിപ്പത്തിലുള്ള ഇരുമ്പ് ലീഫുകൾ അരുണിന്റെ കണ്ണുകളിൽ പതിഞ്ഞു. അവയിലൊന്ന് കൈക്കലാക്കാനായി അരുൺ അതിനടുത്തേക്ക് കുതിച്ചു. അതിന് അടുത്തെത്തിയ അവൻ കൂട്ടത്തിൽ ഏറ്റവും വലുത് തന്നെ കൈക്കലാക്കി. തൊട്ടുപിന്നിൽ എത്തിയ ഒരുവന് നേരെ അവനത് ആഞ്ഞുവീശി.
അരുണിനെ നേരെ കയ്യിലിരുന്ന ഇരുമ്പ് റോട് ആഞ്ഞുവീശിയ കയ്യിലാണ് അരുണിന്റെ ലീഫ് കൊണ്ടുള്ള അടി കൊണ്ടത്. ഒരു കരച്ചിലോടെ അയാളുടെ കയ്യിൽ നിന്നും റോട് നിലത്തുവീണു. അരുൺ പാർട്സുകൾക്കിടയിൽ നിന്നും ഒഴിഞ്ഞ മറ്റൊരിടത്തേക്ക് മാറി നിന്നു.