ഡിറ്റക്ടീവ് അരുൺ 6 [Yaser]

Posted by

തെളിവായി ആയി അവർ കുറെ ആഭരണങ്ങളും കാണിച്ചു തന്നു. ആ ബോഡിയിൽ നിന്ന് കിട്ടിയതാണ് എന്നും പറഞ്ഞ്. അതെല്ലാം അവളുടെ ആഭരണങ്ങൾ ആണെന്ന് ഞാനും തിരിച്ചറിഞ്ഞു. ഇനി നിങ്ങൾ പറ. അത് എന്റെ പൊന്നുമോളാണോ.?” സങ്കടം തിങ്ങിനിറഞ്ഞതായിരുന്നു അയാളുടെ ചോദ്യം. അതോടൊപ്പം തന്നെ അയാളുടെ മിഴികളുടെ കോണിൽനിന്നും ഓരോ തുള്ളി കണ്ണുനീർ ഉരുണ്ടു വീണു.

അരുൺ വിഷണ്ണനായി അയാളുടെ മിഴികളിൽ നോക്കി. അയാളുടെ ദുഃഖം അവന് മനസ്സിലാവുന്നുണ്ടായിരുന്നു. പക്ഷേ എന്തു പറഞ്ഞു അയാളെ ആശ്വസിപ്പിക്കണം എന്ന് അവന് അറിയില്ലായിരുന്നു. അല്പസമയം അവൻ മൗനം പാലിച്ചു.

“നിങ്ങളിങ്ങനെ മിണ്ടാതിരിക്കുന്നതിൽ അർത്ഥമില്ല. അതെന്റെ മോൾ ആണോന്ന് പറ.” അല്പം ക്ഷുഭിതനായാണ് പ്രേമചന്ദ്രൻ അത് പറഞ്ഞത്.

“സർ അത് നിങ്ങളുടെ മകൾ അല്ല എന്ന് ഞാൻ എങ്ങനെ പറയും.? നിങ്ങൾ തന്നെയല്ലേ അവളുടെ ആഭരണങ്ങൾ തിരിച്ചറിഞ്ഞത്.” നിസ്സഹായതയോടെ ആയിരുന്നു അരുണിന്റെ ചോദ്യം.

”അപ്പോൾ നിങ്ങളും പറയുന്നു അത് എന്റെ മകൾ തന്നെയാണെന്ന്. ഞാൻ നിങ്ങളെ ഏൽപ്പിച്ചത് എന്റെ കാണാതായ മകളെ കണ്ടെത്തുക എന്ന കേസാണ്. കണ്ടെത്തിയത് നിങ്ങൾ അല്ലെങ്കിൽ പോലും ആ കേസ് ഇതോടെ അവസാനിച്ചിരിക്കുന്നു. നിങ്ങളെ ഈ കേസ് ഏൽപ്പിച്ചതാണ് അവളുടെ മരണത്തിന് കാരണം എന്ന് പോലും ഞാൻ ഇപ്പോൾ വിശ്വസിക്കുന്നു.” നിരാശയോടെ ആയിരുന്നു പ്രേമചന്ദ്രന്റെ മറുപടി.

“എന്താണ് സർ നിങ്ങൾ ഈ പറയുന്നത്. ഈ കേസ് ഞങ്ങളെ ഏൽപ്പിച്ചത് എങ്ങനെ അവളുടെ മരണത്തിന് കാരണമാകും. സാറേ വെറുതെ ഞങ്ങളെ തെറ്റിദ്ധരിക്കരുത്.” അരുൺ പ്രേമചന്ദ്രനോട് യാചനാ സ്വരത്തിൽ പറഞ്ഞു.

“എന്റെ മോളെ കൊണ്ടുപോയവർ നിങ്ങൾക്ക് ഒരു മുന്നറിയിപ്പ് തന്നിരുന്നു. ആ സമയത്ത് നിങ്ങൾ അത് എന്നെയും അറിയിച്ചിരുന്നു. അന്ന് നിങ്ങൾ അന്വേഷണം അവസാനിപ്പിച്ചിരുന്നു എങ്കിൽ എൻറെ മകൾക്ക് ഇന്ന് ഈ ഗതി വരില്ലായിരുന്നു. നിങ്ങളുടെ അന്വേഷണം തെറ്റായിരുന്നു എന്നല്ല ഞാൻ പറയുന്നത്. അവളെ കൊണ്ടുപോയവർ പിടിക്കപ്പെടുമെന്ന് ഭയം ആവാം എൻറെ മകൾ രശ്മിയുടെ മരണ കാരണം.” നിസ്സംഗതയോടെ പ്രേമചന്ദ്രൻ പറഞ്ഞു.

“അത്… സാർ..” അരുൺ എന്തോ പറയാൻ ശ്രമിച്ചെങ്കിലും വാക്കുകൾ പുറത്തേക്ക് വന്നില്ല. അവന് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു.

“താൻ വല്ലാതെ ഇരുന്നു വിയർകണ്ട. ഇനി നിങ്ങൾക്ക് എന്തു വേണമെന്ന് പറയൂ. ഒന്നുമില്ലെങ്കിലും കുറേദിവസം ഈ കേസിനു പിന്നാലെ നിങ്ങൾ നടന്നതല്ലേ.” തെല്ലൊരു പരിഹാസത്തോടെ ആയിരുന്നു പ്രേമചന്ദ്രന്റെ ചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *