നല്ല അച്ഛനും മോളും. അമ്മ എന്റെയടുത്തു വന്നിരുന്നു.
ചെറിയച്ഛൻ പറഞ്ഞു. ഭരതാ, ഈ മാതൃഭൂമി പത്രത്തിലും വാരികയിലും പണിയെടുക്കുമ്പോൾ അക്കൗണ്ടിങ്ങിലാണേലും കുറച്ചു സാഹിത്യം മേത്തു പുരണ്ടുപോകും. ഞങ്ങൾ വോഡ്ക്ക ആഞ്ഞു വലിച്ചു.
നീയാ പീയുടെ കവിത ചൊല്ലൂ. പുള്ളി ഭാര്യയോടപേക്ഷിച്ചു. അമ്മയെണീറ്റ് ഞങ്ങളുടെ ഗ്ലാസ്സുകളിൽ വോഡ്ക്കയും സോഡയും നാരങ്ങയും ചേർത്തിട്ട് അകത്തേക്ക് പോയി. ഞാൻ ചേച്ചിയുടെ ശാസിക്കുന്ന നോട്ടമവഗണിച്ച് വോഡ്ക്ക മൊത്തി.
അമ്മ വന്ന് ഒരു പഴയ പുസ്തകം നിവർത്തി കണ്ണട മൂക്കിൽ ഫിറ്റു ചെയ്തു. എന്നിട്ട് കവിത ചൊല്ലി.
” അവളിപ്പുഴവക്കത്തെ
പ്പുരയില്ക്കാലുവെക്കുകിൽ
പുത്തനാകും തോണി താനേ
കൂകും വസന്തകോകിലം
വിണ്ടലപ്പാല പൂക്കുന്ന രാവിലിയൂട്പാതയിൽ
മകരത്തിന് കതിര്ക്ക റ്റ –
യേറ്റിപ്പൂമാതുപോലവെ
കണ്ണിനുവെളിച്ചമായി , പ്രാണ-
ഞരമ്പിന്ചുലടു രക്തമായ്
വന്നത്തുമോ പഞ്ചമിതൻ
ചന്ദ്രക്കല കണക്കവൾ
കാട്ടുമുല്ലകള്പൂവക്കുന്ന
വനവീഥിയിലൂടെവെ,
വരുമോ കുങ്കുമം തൊട്ട
സാന്ധ്യശോഭ കണക്കവൾ ? “