റഷീദിനൊന്നും മനസ്സിലായില്ല….അയാൾ ചായക്കടക്കാരനോട് തിരക്കി…”എന്തുവാടോ താൻ പറയുന്നത്…വീട്ടിൽ പെമ്പറന്നോത്തി അവളുടെ വീട്ടിൽ പോയേക്കുന്നതു കൊണ്ട് ഒരു ചായകുടിക്കാൻ വേണ്ടി വന്നതാണ്….
“അപ്പോൾ സാറൊന്നും അറിഞ്ഞില്ലേ?
“എന്ത്?
“അയ്യോ ഞാൻ കരുതി സാർ അറിഞ്ഞു കാണും എന്ന്…..
“താൻ കാര്യം പറയടോ…..
അയാൾ ചായ കൈ പൊക്കി അടിച്ചുകൊണ്ട് പറഞ്ഞു…സാറേ ആ തോമാച്ചൻ നമ്മടെ സബ് ജയിലിൽ തൂങ്ങി മരിച്ചു……റഷീദിന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി….അയാൾ താഴെ വീഴാതിരിക്കാൻ കൈകൾ ചായത്തട്ടിൽ പിടിച്ചു…..ചായ വാങ്ങി വലിച്ചു കുടിച്ചിട്ട് അയാൾ നേരെ തോമാച്ചന്റെ വീട് ലക്ഷ്യമാക്കി ബൈക്ക് വിട്ടു…..ആ ബംഗ്ളാവിൽ ലൈറ്റുകൾ തെളിഞ്ഞിരുന്നു….അയാൾ ഗേറ്റു കടന്നു അകത്തേക്ക് ചെന്നപ്പോൾ ചുവന്നു കരഞ്ഞു കലങ്ങിയ കണ്ണുമായി ഡെയ്‌സി ബുള്ളറ്റിന്റെ ശബ്ദം കേട്ട് കതക് തുറന്നു…..”അങ്കിൾ…..പപ്പാ.t…..അത്രയുമേ അവൾ പറഞ്ഞുള്ളൂ…..പിന്നെ കണ്ണുനീർ ഒഴുകുകയായിരുന്നു…..റഷീദിന് എന്ത് പറയണമെന്നറിയില്ലായിരുന്നു…..
“ഞാൻ എന്തായാലും അങ്ങോട്ട് പോകുകയാണ്…..ആത്മഹത്യ ആയതുകൊണ്ട് പോസ്റ്റുമാർട്ടാവും ഒക്കെ കഴിഞ്ഞു ബോഡി വിട്ടുകിട്ടാൻ ചിലപ്പോൾ സമയം എടുക്കും…..അമ്മച്ചിയറിഞ്ഞോ മോളെ…..
“അറിഞ്ഞു….ആ കിടപ്പിൽ നിന്നുമനങ്ങാൻ പറ്റില്ലല്ലോ……കണ്ണുനീർ കവിളിൽ കൂടി ഒഴുകുന്നുണ്ട്…..എല്ലാം മനസ്സിലാകുന്നുണ്ട്…..പക്ഷെ പ്രതികരിക്കാൻ പറ്റുന്നില്ലല്ലോ….
“ഊം…സാരമില്ല…..അങ്കിൾ വേണ്ടതൊക്കെ ചെയ്തുകൊള്ളാം…..റഷീദ് നേരെ സബ്ജയിലിലേക്ക് പോകുന്ന വഴി സുധാകരനെ വിളിച്ചു…..ഫോണെടുക്കുന്നില്ല……അയാൾ സബ്ജയിലിൽ എത്തി…..അയാൾക്ക് ബോഡി വിട്ടുകൊടുക്കാൻ പറ്റില്ല എന്നും മോളുടെയോ തള്ളയുടെയോ സമ്മതപത്രമോ അവർ നേരിട്ട് വന്നു ഒപ്പിട്ടു കൊടുക്കുകയോ ചെയ്താലേ ഫർദർ പ്രൊസീജിറിനു ബോഡി വിടുകയുള്ളൂ എന്നറിയിച്ചു…..വീണ്ടും സുധാകരനെ വിളിച്ചു ….ഫോണെടുക്കുന്നില്ല…..അയാൾ തിരികെ തോമാച്ചന്റെ വീട്ടിൽ എത്തുമ്പോൾ സമയം എട്ടരയായി…..ഡൈസിക്ക് അമ്മച്ചിയെ ഇട്ടിട്ട് വന്നു ഒപ്പിട്ടുകൊടുക്കാനുള്ള ബുദ്ധിമുട്ട്…..ഇനി നോട്ടറി തുറക്കണമെങ്കിൽ പത്തുമണിയെങ്കിലും ആവും…..മൊത്തം തലവേദന….അതിലും വലിയ കുരു എന്നുള്ളത് തന്റെ ഭാര്യയും മോളും മിസ്സിംഗ് ആണ് എന്നുള്ളതാണ്…..അയാൾ വീട്ടിലേക്കു പോയി വീണ്ടും വീണ്ടും സുധാകരനെ വിളിച്ചു….ഫോണെടുക്കുന്നില്ല…അയാൾ മനസ്സിൽ തന്തക്കു വേ വിളിച്ചു…ഈ തന്തയില്ല കഴുവേറിയുടെ മകൻ ഫോൺ വച്ചിട്ട് ആരുടെ അമ്മയെ പണ്ണാൻ പോയിരിക്കുകയാ……അയാൾ വീട്ടിലെത്തി കുളിച്ചു …..എന്നാലും തോമാച്ചൻ ഇങ്ങനെ ചെയ്യേണ്ടതായിരുന്നു….അയാൾക്ക് വേണ്ടി ഹൈക്കോർട്ടിൽ പോകാൻ വരെ താൻ തയാറായതാണ്…..ആ ബെന്നി കാരണമാണ് എല്ലാം……നശിച്ച നാറി…ഇതെല്ലം ഒന്നൊതുങ്ങട്ടെ അവനെ തീർക്കും…അതിനു പറ്റിയ ആൾക്കാർ സുധാകരനോടൊപ്പം ഉണ്ടെന്നല്ലേ പറഞ്ഞത്……അയാൾ കുളിയൊക്കെ കഴിഞ്ഞു കുറെ പണം കീശയിൽ തിരുകി നോട്ടറിയിലേക്കു പോയി….ദേ…വരുന്നു സുധാകരന്റെ കാൾ….
“ഹാലോ……റഷീദ് വിളിച്ചു….
ആ പറ സാറേ…..സുധാകരന്റെ സ്വരം….
താനിതെവിടാരുന്നടോ……നമ്മടെ തോമാച്ചൻ ജയിലിൽ ആത്മഹത്യ ചെയ്തു എന്ന്…..
എപ്പോൾ….ഞാൻ ഉറക്കമായിരുന്നു…ശല്യം കാരണം ഫോൺ സൈലന്റിൽ ഇടും…..എന്നിട്ട്…..