“ഏയ് ഒന്നുല്ല്യാ..”
ഗൗരി തിരിഞ്ഞു നടന്നു.
“ഏയ് കുട്ടീ, ഒന്നു നിൽക്കൂ.”
അയാൾ വീണ്ടും വിളിച്ചു.
ഗൗരി തിരിഞ്ഞു നോക്കാതെ നിന്നു.
പെട്ടന്ന് തന്റെ മുൻപിലൂടെ ഒരു കരിനാഗം മുളകൊണ്ടുനിർമ്മിച്ച വേലിക്കരികിലേക്ക് ഇഴഞ്ഞുനീങ്ങി.
അല്പം ഭയം ഉടലെടുത്തെങ്കിലും. കൈലാസനാഥനെ മനസിൽ ധ്യാനിച്ചുകൊണ്ട് അവൾ അവിടെത്തന്നെ നിന്നു.
അനി ഗൗരിയുടെ ഇടതുവശം ചേർന്ന് മുൻപിലേക്ക് വന്നു.
ഒരുനിമിഷം അനി അവളുടെ മിഴികളിലേക്ക് നോക്കിനിന്നു.
“ഗൗരി, അമാവാസിയിലെ കാർത്തികനക്ഷത്രം. അറിയാനുള്ള ആകാംക്ഷ കൂടുതലാണ് എല്ലാ വിഷയത്തിലും, പക്ഷെ അതപകടമാണ്.”
അനി അവൾക്കുചുറ്റും നടന്നു.
പെട്ടന്നാണ് പ്രകൃതിയിൽ ശക്തമായ കാറ്റ് രൂപപ്പെട്ടത്.
കാറ്റിനെ ചെറുത്തുനിൽക്കാൻ കഴിയാത്ത ഗൗരിയുടെ കാൽപാദങ്ങൾ നിലത്തുനിന്നും തെന്നിമാറി.
വീഴാൻ പോയ ഗൗരിയെ അയാൾ തന്റെ വലതുകൈയ്യാൽ ചേർത്തുപിടിച്ചു.
പതിയെ പ്രകൃതി ശാന്തമായി.
അനിയുടെ കൈകളെതട്ടിമാറ്റി അവൾ മുന്നിലേക്ക് നടന്നു.
“കണ്ടോ ?..
നീയിവിടെ എത്തിയതല്ല, ആരോ, ഏതോ ശക്തി വരുത്തിയതാണ്. കാരണം നിന്റെ ജനനംകൊണ്ട് മറ്റുപലർക്കുമാണ് ഗുണം. ”
അത്രയും പറഞ്ഞുകൊണ്ട് അയാൾ തിരിഞ്ഞുനടന്നു.
അനി പറഞ്ഞതിന്റെ അർത്ഥം മാനസിലാകാത്ത അവൾ അല്പനേരം അവിടെതന്നെനിന്നു.
ഗൗരി മനയിലേക് കയറിച്ചെല്ലുമ്പോൾ രാമനും, തിരുമേനിയും കത്തുനിൽക്കുന്നുണ്ടായിരുന്നു.
ഒന്നും പറയാതെ അവൾ അകത്തേക്ക്
കയറിപ്പോയി.
“രാമാ, ഇന്നലെ രാത്രിലെ ആവാഹന പൂജയിൽ, വെള്ളോട്ടുക്കരയിൽ നാട്ടുക്കാരെ ഉറക്കം കെടുത്തിയ യക്ഷിയെ
മരപ്പാവയിലേക്ക് അവഹിച്ചെടുക്കുന്നത്
ഗൗരിമോള് കണ്ടു.
“ഭഗവതി, എന്നിട്ട്..”