അറപ്പോടെ ഗൗരി കൈകഴുകാൻ വേണ്ടി ബാത്റൂമിന്റെ അരികിലുള്ള വാഷിങ്ബൈസന്റെ അടുത്തേക്ക് നടന്നു.
“ചേട്ടാ ഒരുമിനുറ്റ്…”
വഴിയിൽ ഒരാൾ ഫോൺവിളിച്ചുകൊണ്ടു നിൽക്കുന്നുണ്ടായിരുന്നു.
അയാൾ ഗൗരിക്ക് വഴികൊടുത്ത് അരികിലേക് മാറിനിന്നു.
കൈകഴുകാൻ വേണ്ടി വാഷിംഗ് ബൈസനിലേക്ക് കൈകൾ നീട്ടിയതും തെക്കുനിന്നുവന്ന കാറ്റിന്റെകൂടെ മനംപുരട്ടുന്ന രക്തത്തിന്റെ ഗന്ധം ഗൗരിയുടെ നാസികയിലേക്ക് അടിച്ചുകയറി.
ഛർദ്ദിക്കാൻ വന്ന ഗൗരി തന്റെ വായ പൊത്തികൊണ്ട് ബാത്റൂമിലേക്ക് കയറാൻ നിന്നതും,പൊത്തിപ്പിടിച്ച കൈകളെ മറികടന്ന് ഇന്നലെ കഴിച്ച ഭക്ഷണംതേട്ടി അടുത്ത് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നയാളുടെ വെള്ളമുണ്ടിലേക്ക് ഛർദ്ദിച്ചു.
“ഹൈ…. എന്താ ഈ കാണിച്ചേ…”
പിന്നിലേക്ക് രണ്ടടിവച്ചുകൊണ്ട് അയാൾ പറഞ്ഞു.
“സോറി സാർ… ആക്ച്വലി, ഐ കൂഡ്നോട്ട്….”
പറഞ്ഞു മുഴുവനാക്കാതെ ഗൗരി കുഴഞ്ഞുവീണു.
നിലത്തുവീണുകിടക്കുന്ന ഗൗരിയെ അയാൾ തട്ടി വിളിച്ചു.
കണ്ണുതുറക്കാതായപ്പോൾ അടുത്തുള്ള ഒരു സ്‌ത്രീയെ അയാൾ വിളിച്ചുകൊണ്ടുവന്നു.
അവർ രണ്ടുപേരുംകൂടെ ഗൗരിയെ താങ്ങിപ്പിടിച്ചുകൊണ്ട് സീറ്റിലേക്ക് കിടത്തി.
കുപ്പിയിൽകരുതിയ കുടിവെള്ളം ആ സ്ത്രീ ഗൗരിയുടെ മുഖത്തേക്ക് തെളിച്ചു.
“എന്താ കുട്ടീ…എന്താ പറ്റിയെ..”
പതിയെ മിഴിതുറന്ന ഗൗരി സ്ഥാനംതെറ്റികിടക്കുന്ന ഷാളെടുത്ത് മാറിനെ മറച്ചു.
“ഏയ് ഒന്നുല്ല്യേച്ചി… പെട്ടന്ന് തലകറങ്ങീതാ…”
പതിയെ ഗൗരി അടുത്തുനിൽക്കുന്ന ചെറുപ്പക്കാരനെ നോക്കി.
“സോറി സാർ….”
ഗൗരി പതിയെ എഴുന്നേറ്റു.
“സാരല്ല്യ, ബുദ്ധിമുട്ടാണെങ്കിൽ കിടന്നോളൂ..”
ഗൗരിയുടെ നേരെ മുൻപിലുള്ള സീറ്റിലേക്ക് അയാളിരുന്നു.
“വല്ലതും കഴിച്ചായിരുന്നോ..?”
“ഇല്ല്യാ വാങ്ങിവച്ചിട്ടുണ്ട്. കഴിക്കണം.”
ബാഗിലേക്ക് നോക്കിക്കൊണ്ട് ഗൗരി പറഞ്ഞു.
“ഹാ…. വെറുതെയല്ല തലചുറ്റിവീണത്, വിശന്നിട്ടാണ് ലേ…
അല്ല.. എങ്ങോട്ടാ പോകുന്നേ..?”
“ഷോർണൂർക്ക്.”
“മ്… ഞാനും അങ്ങോട്ടാ…
എവിടന്നാ വരുന്നേ ദൂരെന്നാണോ…?”
“ബാംഗ്ളൂർ..” ചുരിദാറിന്റെ ഷാളെടുത്ത് മുഖം
തുടച്ചുകൊണ്ട് ഗൗരി പറഞ്ഞു.
“എന്റെ സീറ്റ് അപ്പുറത്താ, അപ്പൊ ശരി..”
അയാൾ സീറ്റിൽനിന്നും എഴുന്നേറ്റയുടനെ ഗൗരിപറഞ്ഞു.
“ഏട്ടാ…സോറി ട്ടോ..”
“താനിപ്പോഴും അതുവിട്ടില്ലേ ഹഹഹ… സോറി സ്വീകരിച്ചു. ഓകെ.”
ചെറുപുഞ്ചിരി സമ്മാനിച്ച് അയാൾ തിരിഞ്ഞുനടന്നു.
നേരത്തെവാങ്ങിവച്ച ബ്രെഡ്ഡ് കൈയ്യിലുള്ള ജാമുംകൂട്ടി ഗൗരി വിശപ്പകറ്റി.
ട്രെയിൻകംബികുട്ടന്‍.നെറ്റ് മുന്നോട്ടുപോകുംതോറും പ്രകൃതി കൂടുതൽ മനോഹരമായിരിക്കുന്നത് ഗൗരി ജാലകത്തിലൂടെ നോക്കിയിരുന്നു.
വിണ്ണിൽ മഴമേഘങ്ങൾകൊണ്ടൊരുക്കിയ മാളിക അവളിൽ കൗതുകം നിറച്ചു.
ഒഴിഞ്ഞുകിടക്കുന്ന പാടങ്ങൾ, അവക്ക് അരികിൽ ഒറ്റപ്പെട്ടുനിൽക്കുന്ന കരിമ്പനകൾ.
അങ്ങനെ മനസിനെ കുളിരണിയിക്കുന്ന ഒരുപാട് കാഴ്ചകൾ ഗൗരി ഒപ്പിയെടുത്തു.
“ഹോ… ഇതാണ് കേരളം. പ്രകൃതിസുന്ദരമായ ഈ നിമിഷങ്ങൾ യൂട്യൂബിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ.”
അവൾ തന്റെ ഫോണെടുത്ത് ഓരോകാഴ്ചകളും ഒപ്പിയെടുത്തു.
“മോളെ അടുത്ത സ്റ്റേഷനാണ് ഷൊർണൂർ.”