“റ്റക്ക..റ്റക്ക..റ്റക്ക” ശബ്ദം കേട്ട് ഞങ്ങൾ ഇരുവരും റോഡിലേക്ക് നോക്കി. ഭാസ്ക്കരേട്ടൻറ്റെ ഓട്ടോയാണ്. പുളളി അമ്മയുടെ ആരാധകൻമാരിൽ
ഒരാളാണെന്ന് എനിക്ക് അറിയാവുന്ന കാര്യമാണ്. പുളളി ആ വഴി പോയാൽ സ്ലോയാക്കി അമ്മയെ കണ്ടാൽ ഓട്ടോ നിർത്തി സുഖവിവരം തിരക്കിയേ പോകാറുളളൂ. ഓട്ടോ വന്ന് ഗേറ്റിന് മുന്നിൽ നിന്നു. “മോനേ നമുക്ക് കവലയിലേക്ക് ചെന്ന് ബസ്സിൽ പോകാം, ടയർ മാറ്റിയിടുമ്പോളേക്കും ഇനിയും വൈകും.. വാ ഈ ഓട്ടോയിൽ കവലയിലേക്ക് പോകാം..”
എന്ന് പറഞ്ഞ് അമ്മ ധൃതിയിൽ റോഡിലേക്ക് നടന്നു, പുറകേ ഞാനും. അമ്മയെ കണ്ട് ഭാസ്ക്കരേട്ടൻറ്റെ കണ്ണുകൾ വിടരുന്നത് ഞാൻ കണ്ടു.
“രണ്ടാളും കൂടി രാവിലെ എങ്ങോട്ടാ”
അമ്മയെ അടിമുടി കണ്ണുകളാൽ ഉഴിഞ്ഞുകൊണ്ട് അയാളുടെ ചോദ്യം.
“ങ്ഹാ തറവാട്ടിൽ ഇന്നൊരു ചടങ്ങുണ്ടേ.. ആങ്ങോട്ടിറങ്ങിയതാ.. അപ്പോ ടൂവീലർ പക്ചർ.. കവലയിൽ ചെന്ന് ബസ്സിന് പോകാമെന്ന് കരുതി” ഓട്ടോയിലേക്ക് കയറികൊണ്ട് അമ്മ പറഞ്ഞു. ഞങ്ങൾ കയറി ഓട്ടോ കവല ലക്ഷ്യമാക്കി കുതിച്ചു.
“എന്താ ചടങ്ങ്??”
ഭാസ്ക്കരേട്ടൻ റിയർവ്യൂ മിറർ അമ്മയുടെ നേരെയാക്കി ചോദിച്ചു.
“അവിടെ ചെറിയച്ഛൻറ്റെ മകളുടെ കുഞ്ഞിൻറ്റെ നൂല് കെട്ടൽ ചടങ്ങാ.”
“ഓ..ഹ്.. എൻറ്റെ മോളും കുറച്ച് മുൻപ് പ്രസവിച്ചു. അതറിഞ്ഞ് ആശുപത്രിയിലേക്കുളള പോക്കാ ഞാൻ.. അല്ലെങ്കിൽ നിങ്ങളെ തറവാട്ടിൽ ആക്കിതരാമായിരുന്നു..”
” അത് സാരമില്ല ഭാസ്ക്കരേട്ടാ.. രേവതിക്ക് എന്ത് കുഞ്ഞാ?”
“ആണാ..” സന്തോഷത്തോടെ അയാൾ പറഞ്ഞു.
അപ്പോഴേക്കും ഓട്ടോ കവലയിൽ എത്തിയിരുന്നു. അതാ ഒരു ബസ്സ് സ്റ്റോപ്പിൽ നിന്നും എടുക്കാൻ പോകുന്നു. ഭാസ്ക്കരേട്ടൻ വേഗം ഓട്ടോ ബസ്സിന് വട്ടം വെച്ചു. “അപ്പോൾ ശരി ഭാസ്ക്കരേട്ടാ. വാ മോനേ” എന്നും പറഞ്ഞ് അമ്മ ബസ്സിൽ വേഗം കയറി, പുറകേ ഞാനും.
(തുടരും)