തിരിച്ചു പോരും വഴിയിൽ ഏടത്തി പതിവില്ലാതെ നിശ്ശബ്ദ ആയിരുന്നു. ഞാനും അധികം മിണ്ടിയില്ല.
ഏട്ടൻ വന്ന് മേൽക്കഴുകി, മുണ്ടുമാറ്റി ചാരുകസേരയിൽ തളർന്ന് കിടക്കുന്നുണ്ടായിരുന്നു.. എന്നെ നോക്കി വിടർന്നു ചിരിച്ചു. കഥകളി മുദ്ര കാട്ടി.
സംസാരിച്ചത് അടുത്ത ദിവസം നടക്കാൻ പോയപ്പോൾ ആയിരുന്നു. എടാ വിഷ്ണൂ… ദേവി… എന്തൊരു പെണ്ണ്… സുരതകലയിൽ… കേമി… ആ.. ഒരു നേരമ്പോക്ക്.. അത്രേള്ളൂ… ഒരിക്കലും മാധവി ഒന്നും അറിയരുത്. അവൾ വേദനിച്ചാൽ എനിക്ക് സഹിക്കില്യ..
ഒരിക്കലും ഇല്ലേട്ടാ.. ഞങ്ങൾ സുഖമുള്ള ആ സായാഹ്നത്തിൽ മുറുക്കി, വെടിപറഞ്ഞ് ആൽത്തറ വരെ നടന്നു. ഇത്തിരി നേരം ഇരുന്നിട്ട് ഏടത്തിയുടെ അടുത്തേക്ക് പോയി.
(അടുത്ത ഒരു ചെറിയ ഭാഗത്തോടെ അവസാനിക്കും. തീർക്കാൻ ഇത്തവണ കഴിഞ്ഞില്ല.)