ജീവിതത്തില്‍ നിന്നും ഒരു ഏട്!

Posted by

അന്ന് എന്തോ പാടത്തു പണിക്കാരെ ആരെയും കണ്ടില്ല. അതുകൊണ്ട് ദൂരം ലഭിക്കാം എന്ന് തന്നെ ഞങ്ങള്‍ കരുതി. പാറയിലൂടെ, മുളങ്കാട്ടിലേക്കു പിടിച്ചു കയറി. നാട്ടു വഴിയിലേക്ക് പിന്നെ എത്താന്‍ നാലഞ്ച് പറമ്പ് ചാടി കടക്കണം. അതില്‍ ഒരു എളുപ്പവഴിയുള്ളത് ഓമനേച്ചിയുടെ തിണ്ട് ചാടി കടക്കുക എന്നതാണ്. പക്ഷെ ചേച്ചി കണ്ടാല്‍ പണി പാളും. തോട് ചാടി വന്നതാണെന്ന് മനസ്സിലാവും. വീട്ടില്‍ നമ്മള്‍ എത്തുന്നതിനു മുന്‍പു തന്നെ വാര്‍ത്ത‍ എത്തും. ഞങ്ങള്‍ രണ്ടാളും, പിടി കൊടുക്കാന്‍ ഇടവരാതെ പതുക്കെ തിണ്ടില്‍ പൊത്തിപ്പിടിച്ചു കയറി. മുറ്റത്ത്‌ ആരെയും കണ്ടില്ല. വീടും അടച്ചിരിക്കുകയാണ്. പതുക്കെ ചാടി ശബ്ദമുണ്ടാക്കാതെ നടന്നു. പെട്ടെന്ന് അകത്തു എന്തോ താഴെ വീഴുന്ന ശബ്ധവും ഓമനേച്ചിയുടെ രഘുവേട്ടന്റെ ചിരിയും കേട്ടു. ഞങ്ങള്‍ രണ്ടാളും നന്നായി ഒന്ന് ഞെട്ടി. ഓടി തിണ്ട് ചാടി കുനിഞ്ഞിരുന്നു. പിന്നെ അനക്കം ഒന്നും കേട്ടില്ല. ആദ്യം പേടിച്ചെങ്കിലും പിന്നെ ആറാം ഇന്ദ്രിയം ഉണര്‍ന്നു. സംഗതി എന്താണെന്നു അറിയാന്‍ ഉള്ള ആകാംക്ഷയോടെ ഞങ്ങള്‍ പതുങ്ങി വീടിന്‍റെ അടുത്തേക്ക് ചെന്നു. പകലാണ്‌ ആരെങ്കിലും കണ്ടാല്‍ പെട ഉറപ്പാണ്‌. മനസ്സില്‍ ചെറിയ ആന്തല്‍ ഉണ്ടെങ്കിലും സംഗതി പകല്‍ വീടടച്ചിട്ട് മറ്റേതു തന്നെ എന്ന് തോന്നിയതിനാല്‍ വിട്ടു കളയാനും തോന്നിയില്ല. മൂന്ന് മുറി വീടാണ്. നിരയായി മുറികള്‍. ഏറ്റവും അറ്റത്തെത് അടുക്കള. നടുക്ക് ഒരു മുറി, ഇങ്ങേ അറ്റത്ത്‌ കിടപ്പ് മുറി. അടുക്കളക്ക് ഒരു ചായ്പ്പും ഉണ്ട്. പിന്നില്‍ ചെറിയ ഒരു ചായിപ്പാണ്. അവിടെ ആടുകളുടെ കൂട്. തിണ്ട് ഉയരത്തില്‍ ആയതിനാല്‍ തിണ്ടിനും വീടിനും ഇടയ്ക്കു പ്ലാസ്റ്റിക് ചാക്ക് വിരിച്ചാണ് ചായ്പ് ഉണ്ടാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *