ട്രെയിനിലും ഹോട്ടൽ മുറിയിലും മറ്റും ഇരുന്നും കിടന്നും അടിക്കാനുള്ള സാധനങ്ങളുടെ ലിസ്റ്റും പിരിച്ചെടുത്ത പൈസയും കൂട്ടി തന്നു വിട്ടതാണ് ഞങ്ങളെ. ടൂറിന്റെ തലേന്ന്. ജോൺസൻ നല്ലപോലെ അടിക്കും. ഞാൻ തൊടാറില്ലായിരുന്നു അന്നൊക്കെ. അതുകൊണ്ട് ഞാനായിരുന്നു അനൗദ്യോഗികമായ “ഹെൽത് ഇൻസ്‌പെക്ടർ”.
അതായത്, ടൂറിനു കൂടെവരുന്ന അധ്യാപകര് പിള്ളേർ വെള്ളമടിക്കുന്നത് കണ്ടു പിടിക്കുന്നത് തടയുക, നടക്കാൻ കഴിയാതെ വരുന്ന പാമ്പുകളെ സഹായിക്കുക, അവന്മാര് അലമ്പുണ്ടാകാതെ നോക്കുക.
ടൂറിന്റെ ആദ്യയാത്രകൾ സുഗമമായി പോയിക്കിട്ടി. ട്രെയ്നിൽ പൂര വെള്ളമടി നടന്നെങ്കിലും പിടിക്കപ്പെട്ടില്ല. നമ്മടെ സഖാവും സുൽഫിയും ഒരുമിച്ചിരിക്കുകയും കളിചിരികൾ പങ്കുവെക്കുകയും ചെയ്യുന്നുണ്ടായിരുന്നേലും എനിക്കത് സാധാരണ സൗഹൃദത്തിനപ്പുറമായി ഒന്നും തോന്നിയില്ല.കമ്പികുട്ടന്‍.നെറ്റ്
ഞാൻ പണ്ടേ ഇത്തരം വിഷയങ്ങളിൽ ഒരു മണ്ടനാണെന്ന് പറഞ്ഞിരുന്നുവല്ലോ.
അങ്ങനെ ഷാഹ്‌ജഹാൻ അങ്ങേർടെ പ്രിയ പത്നിക്ക് കെട്ടികൊടുത്ത ശവ കുടീരവും ഡൽഹിയിലെ പ്രസിദ്ധമായ സരോജിനി നഗറിലുള്ള സെൻട്രൽ മാർക്കറ്റിൽ നിന്ന് അല്ലറചില്ലറ സാധനങ്ങളും മേടിച്ചു ഞങ്ങൾ ടൂർ ബസ്സിൽ മണാലിക്ക് വിട്ടു.
ഗോവ ബീച്ചുകളിൽ “മസ്സാജ്” ഏജന്റുമാർ നമ്മളെ സമീപിക്കും എന്ന് സീനിയർസ് പറഞ്ഞ അറിവുണ്ടായിരുന്നു.
എന്നാൽ ഞങ്ങൾ കുറച്ചുപേരെ അതിശയിപ്പിച്ചുകൊണ്ട് സരോജിനി നഗറിലെ ചില അരണ്ട കോണുകളിൽ ഞങ്ങളെ ചിലർ മാടി വിളിച്ചു.
“ആ രാജ, മസേ കാരെങ്ങേ”
ഏതു രാജ? എന്തോന്നാ ആ പെണ്ണുംപിള്ള പറഞ്ഞത്?
കൂട്ടത്തിൽ ഹിന്ദി അറിയാവുന്ന ശിവൻകുട്ടി ഞങ്ങടടുത്ത വന്ന തടിച്ച, മഞ്ഞ നിറമുള്ള സാരി ചുറ്റി വന്ന സ്ത്രീയോട് ഹിന്ദിയിൽ എന്തോ കയർത്തു പറഞ്ഞിട്ട് തെറി പറഞ്ഞു വിട്ടു. അവർ അവന്റെ താടിക്കിട്ടു തൊണ്ടിയിട്ട് ഞങ്ങളെയൊക്കെ പുച്ഛിച്ചു നോക്കിയിട്ട് കുണ്ടിയും കുലുക്കി വന്നടുത്തു തന്നെ പോയി നിന്നു.