സമയം ഇഴഞ്ഞു നീങ്ങി,
ഇപ്പോൾ ആരും നോക്കുന്നില്ല എന്ന് ഉറപ്പാക്കി ഞാൻ വളരെ സൂക്ഷിച്ചു തട്ടിൻപുറത്തേയ്ക്കുള്ള ഏണിപ്പടികൾ കയറി,
ഒട്ടും ശബ്ദമുണ്ടാക്കാതെ തലപൊക്കി തട്ടിൻപുറത്തേയ്‌ക്ക് കയറാനുള്ള ആ വാതിൽവിടവിലൂടെ ഒരു പൂച്ചയെ പോലെ നോക്കി, ആരെയും കാണാനില്ല.!
ഇവരിതെവിടെ പോയി.?
” വേഗം കയറിവാ യാമിനി..!” താഴെ കോണിപ്പടികൾ കയറിവരുന്ന ശബ്ദം,
അപ്പോൾ അവർ താഴേയ്ക്കു പോയതാവണം ഞാൻ വേഗം ആ വാതിലിനോട് ചേർന്ന് ചാക്കുകെട്ടുകൾ കൂടിയിരിക്കുന്ന ഭാഗത്തേയ്ക്ക് പോയി ഒളിച്ചു, ചാക്കുകെട്ടുകൾ ഒരു മല പോലെ കൂട്ടിയിട്ടിരിക്കുന്നതിനാലും അധികം വെളിച്ചം ഇല്ലാത്തതുകൊണ്ടും ആർക്കും എന്നെ പെട്ടെന്ന് കണ്ടുപിടിക്കാൻ പറ്റില്ല എന്ന് ഉറപ്പായിരുന്നു,
ആകെ സഹിക്കാൻ പറ്റാത്തത് ഈ പുഴുക്ക് മണം മാത്രമാണ്.!
കുറച്ചു കഴിഞ്ഞപ്പോഴേക്കും തലയിൽ രണ്ടു ചാക്കുകെട്ടുകളുമായി മാധവനച്ചൻ കയറിവന്നു,
പുള്ളി അത് ഞാൻ ഇരിന്നിടത്തിനു നേരെ എതിർവശമായി കുറെ നിരത്തി വെച്ചിരിക്കുന്ന ചാക്കുകെകെട്ടുകളുടെ കൂട്ടത്തിൽ അത് ഇറക്കി വെച്ചു.!
പുള്ളിയാകെ വിയർത്തു കുളിച്ചിരുന്നു.!
മാധവനച്ചന്റെ പുറകെത്തന്നെ ഒരു ചൂലും പിടിച്ചുകൊണ്ടു യാമിനി ചെറിയമ്മ കയറിവന്നു.!
ഈ അരണ്ട വെളിച്ചത്തിലും അവരുടെ ഭംഗി ഒരു നിലാവെളിച്ചത്തിലെ ചന്ദ്രന്റെ പൊലിമ എനിക്കവരിൽ തോന്നിച്ചു.!
അവർ അവിടവിടുള്ള മാറമ്പലെല്ലാം തൂക്കുന്ന പണികളിൽ മുഴുകി.
ഇതിനിടയിൽ മാധവൻ വല്യച്ഛൻ ചാക്കിന്റെ കേട്ടെല്ലാം അഴിച്ചു തേങ്ങയെല്ലാം അവിടെ പെറുക്കി ഇടാൻ തുടങ്ങിയിരുന്നു,
പുള്ളി ആകെ വിയർത്തുകുളിച്ചതിനാലാവണം തന്റെ ഷർട്ടെല്ലാം ഊരി കളഞ്ഞിട്ടുണ്ട്,
ബലിഷ്ടമായ രോമങ്ങൾ നിറഞ്ഞ ഒരു ശരീരം, പണികളെല്ലാം ചെയ്തതുകൊണ്ടാണെന്നു തോന്നുന്നു ഉരുക്കുപോലത്തെ ഒരു ശരീരം.!
ഞാൻ വേഗം എന്റെ നോട്ടമെല്ലാം യാമിനി ചെറിയമ്മയിലേക്ക് മാറ്റി,
അവർ താഴെയുള്ള പൊടിയെല്ലാം തട്ടിക്കളഞ്ഞതിനുശേഷം മച്ചിലുള്ള മാറമ്പലുകളിലേയ്ക്ക് തിരിഞ്ഞിരുന്നു,
അവരൊരു പഴയ സാരിയാണ് ഉടുത്തിരിക്കുന്നതെന്നു എനിയ്ക്കു മനസിലായി,