ഓർമ്മകൾ താളുകളായി തിരിയുന്നതിനിടയിലെപ്പോഴോ ഉറക്കം എന്റെ കൺപോളകൾ തഴുകി.സുഖകരമായ ഉറക്കം.
പുലർച്ചയുടെ അവസാന യാമത്തിൽ മറു ട്രാക്കിലൂടെ പാഞ്ഞ് പോയ തീവണ്ടിയുടെ കൂക്കിവിളികേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്. പിന്നീടെന്തോ എനിക്കുറക്കം വന്നില്ല. സ്റ്റേഷനെത്തും വരെ ഞാൻ പുറം കാഴ്ച്ചകൾ കണ്ടിരുന്നു.
തലസ്ഥാന നഗരിയിലെ സ്റ്റേഷനിലേക്ക് തീവണ്ടി കുതിച്ച് പാഞ്ഞ് നിന്നതിനേക്കാൾ വേഗത്തിൽ എന്റെ മനസ്സ് തിരതല്ലുകയായിരുന്നു. പ്രിപെയ്‌ഡ് ടാക്‌സിയിൽ കയറി കോവളം ലക്ഷ്യമാക്കി നീങ്ങി. ചിലവുകൾ ജീവിതത്തിൽ അധികമില്ലാത്തതിനാൽ വലിയൊരു സബാദ്ധ്യം ബാങ്കിൽ കിടപ്പുണ്ടായിരുന്നു. അതിനാൽ കോവളത്തിലെ വലിയ ഹോട്ടലിലൊന്നായ ടാജിലാണ് മുറി ബുക്ക് ചെയ്‌തിരുന്നത്. ആർഭാടങ്ങളിൽ വലിയ താല്പര്യമില്ലെങ്കിലും തന്നെ കാണുവാൻ മാധവൻ വരുബോൾ ഒട്ടും സൗകര്യങ്ങൾ കുറക്കേണ്ടന്ന് മുന്നേ ഞാൻ തീരുമാനിച്ചിരുന്നു. കൂടാതെ കോൺഫ്രൻസ് അതിനടുത്തുള്ള ഒരു ഹോട്ടലിൽ തന്നെയായിരുന്നതും കൂടുതൽ എളുപ്പമായി.
മുറിയിലെത്തി വലിയ മെത്തയിൽ നീണ്ടു നിവർന്ന് കിടന്നു. ചെറിയ മയക്കം വരുന്നുണ്ടെങ്കിലും അതിനെ അവഗണിച്ച് കുളിക്കാനുള്ള ഒരുക്കം തുടങ്ങി. ടോയിലറ്റ് കമ്മോഡിൽ ഇരുന്ന് അറിയാതെ മയങ്ങിപ്പോയി. സമയത്തിന്റെ മണിമുഴക്കം മനസ്സിൽ മുഴങ്ങിയപ്പോൾ ഞെട്ടി എഴുന്നേറ്റു. യാത്രയും പോരാത്തതിന് ഹോട്ടലിൽ നിന്ന് തലേ ദിവസത്തെ ഭക്ഷണം ശരിയാവാത്തതിനാൽ വയറ്റിൽ നിന്നൊട്ടും പോയതും ഇല്ല. എഴുന്നേറ്റ് ചുരിദ്ദാറിന്റെ ടോപ്പഴിച്ച് മാറ്റി. കടൽ കാറ്റ് വിശാലമായ സജ്ജീകരിച്ച ടോയിലെറ്റിലെ ചെറു വാതായനത്തിലൂടെ നുഴഞ്ഞ് കയറി വന്നപ്പോൾ ചെറിയൊരു കുളിര് ശരീരത്തിലാകമാനം ചുഴറ്റിയടിച്ചു.