സൽമാൻ, ഹാരിസ്, രാജേഷ് ,പ്രേമചന്ദ്രൻ
ഞാനായിരുന്നു ഗ്യാങ്ങ് ലീഡർ സൽമാൻ.
സിനിമാ നടൻ സൽമാൻഖാന്റെ അത്രത്തോളം ഇല്ലെങ്കിലും കാണാൻ ഞാനും മോശമല്ലായിരുന്നു.
കോളേജിൽ ആരാധികമാർ എനിക്കുമുണ്ടായിരുന്നു.
‘ഡെവിൾ ബോയ്സ് ‘ എന്ന ഗ്യാങ് ഉണ്ടാക്കിയത് തന്നെ സിനിമാ തിയ്യേറ്ററിൽ പോയാൽ തല്ലുണ്ടാക്കുന്നതിന്നും, ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടക്കാനും,ഫസ്റ്റ് ഇയർ പ്രീഡിഗ്രിക്കാരെ റാഗിംഗ് ചെയ്യുന്നതിനും,
ബസ് കണ്ടക്ടർമാരുമായി അടിയുണ്ടാക്കുന്നതിനുമായിരുന്നു.
പെൺകുട്ടികളോട് ആദ്യരാത്രി അഭിനയിച്ച് കാണിക്കാൻ പറയുക,
ഡാൻസ് ചെയ്യിക്കുക,
പാട്ട് പാടിക്കുക,
പഴം ആസ്വദിച്ച് തിന്നാൻ പറയുക,
ആൺ കുട്ടികളോട് ബ്ലേഡ് കൊണ്ട് വരാന്തയുടെ നീളം അളപ്പിക്കുക,
ഇതെല്ലാമായിരുന്നു ഡെവിൾ ബോയ് സിന്റെ ഇഷ്ട വിനോദങ്ങൾ..
ഏതായാലും ചുരുങ്ങിയ നാൾ കൊണ്ട് തന്നെ ‘ഡെവിൾ ബോയ്സ്’കോളേജിൽ കുപ്രസിദ്ധി നേടി.
ഇന്നത്തേപോലെ സ്മാർട്ട് ഫോണില്ലാത്ത കാലമാണ്.. തുണ്ട്പടം കാണണമെങ്കിൽ മാസങ്ങൾ നീണ്ട കാത്തിരിപ്പാണ് .വീഡിയോ ഡിസ്കുകൾ മാർക്കറ്റിലെത്തിയിട്ടില്ല. വീഡിയോ കാസറ്റ് വാടകയ്ക്കെടുക്കണം. കമ്പികുട്ടന്‍.നെറ്റ് പണം കൊടുത്താലും അത് കിട്ടാൻ അതിലേറെ പാടാണ്. കാസറ്റ് കടക്കാരന്റെ സംശയത്തോടെയുള്ള നോട്ടവും.പിന്നെ ആയിരം ചോദ്യശരങ്ങളെയും നേരിടണം.
എന്തിനേറെ പറയണം ഒരു തുണ്ട് പടം കാണണമെങ്കിൽ എറെ കഷ്ടപ്പാടുകൾ സഹിക്കണമായിരുന്നു.
കാസറ്റ് കയ്യിൽ കിട്ടിയാൽ പിന്നെ അത് എങ്ങനെയെങ്കിലും കാണാനുള്ള മരണപ്പാച്ചിലാണ്.
വീട്ടിലാണെങ്കിൽ വി.സി ആർ ഇല്ല.
ക്ലാസ് തീർന്നാൽ കുമാരേട്ടന്റെ ചായക്കടയിലെ ബഞ്ചിലിരുന്ന് ഞങ്ങൾ നാലുപേരും സിഗരറ്റും വലിച്ച് കട്ടൻ ചായയും കുടിച്ച് മണിക്കൂറുകൾ നീണ്ട കൂടിയാലോചനക്കൊടുവിലാണ് തീരുമാനത്തിലെത്തുന്നത്. നാല് പേരിൽ ആരുടെയെങ്കിലും വീട്ടിൽ ആളില്ലാത്ത ദിവസമാണ് തെരഞ്ഞെടുക്കാറുള്ളത്. അന്നത്തെ ദിവസം പൊടിപൂരമായിരിക്കും.വയർ നിറയുവോളം ബിയർ കുടിക്കും.കലാപരിപാടികൾ പലപ്പോഴും നടക്കാറുള്ളത് ഹാരിസിന്റെ വീട്ടിലായിരിക്കും. അത് കൊണ്ട് നല്ല ചിക്കൻ ബിരിയാണിയും ഉണ്ടാകും..