അസിഫ്ക്കയുടെ ആ ഗൗരവത്തോടെ ഉള്ള വാക്ക് എന്റെ ഉള്ളം ഒന്ന് ഞെട്ടി
ഇക്കയുടെ കൂട്ടുകാരൻ ആണ് മോളെ എന്ന് വിളിച്ചിരുന്ന അസിഫ്ക്കയാണ് ഇപ്പൊ ,,
ശബ്ദം കൂടി വരുന്നു വീണ്ടും വീണ്ടും വാതിൽ തുറക്കാനുള്ള ഭീഷണി സ്വരം ഉയർന്നപ്പോൾ രണ്ടും കല്പിച്ചു ഞാൻ വാതിൽ തുറന്നു ….,
വാതിൽ തുറക്കാൻ വൈകിയത് അവനെ ഒളിപ്പിക്കാൻ ആണോ ?..
എന്നെ ആൾ കൂട്ടത്തിൽ നിന്ന് വരവേറ്റ വാക്ക് അതായിരുന്നു ,,,
അവനെ ഇങ്ങോട്ട് ഇറക്കി വിട് ,
ഒരിക്കൽ ബഹുമാനം കൊണ്ട്. ബാപ്പയുടെ. മുന്നിൽ. എഴുന്നേറ്റ് നിന്നവരൊക്കെ ഇന്ന് ആ ബാപ്പയുടെ മകളായ എന്റെ മുഖത്തു നോക്കി തോന്നിവസം ചോദിക്കുന്നു ,,
ഇവിടെ ഞാൻ ആരെയും ഒളിപ്പിച്ചിട്ടില്ല ..
സുഖമില്ലാത്ത എന്റെ ബാപ്പായെ വിഷമിപ്പിയ്ക്കാതെ ദയവ് ചെയ്ത് എല്ലാരും ഇവിടുന്ന് പോവണം ,,
ശാന്തമായാണ് ഞാൻ അത് പറഞ്ഞത്
പക്ഷെ അതൊന്നും അവർക്ക് ചെവി കൊണ്ടില്ല.
അവളെ പ്രസംഗം കേട്ട് നിൽക്കാതെ കയറി നോക്ക് ആരോ വിളിച്ചു പറഞ്ഞു…,,
അവർ കയറും മുമ്പ് ഉള്ളിൽ വെന്തു നീറിയ വേദനയോടെ ഞാൻ അവരോട് പറഞ്ഞു
അകത്തു നിന്ന് എന്റെ ബാപ്പയെ അല്ലാതെ മറ്റൊരു പുരുഷനെ നിങ്ങൾ കണ്ടു പിടിച്ചാൽ എന്നെ നിങ്ങൾക്ക് പോലീസിൽ ഏല്പ്പിക്കുകയോ കല്ലെറിഞ്ഞോ തല്ലിയോ കൊല്ലാം ,,
അങ്ങനെ കിട്ടിയില്ലെങ്കിൽ
ഈ വീടിന് ചുറ്റും ഇരുട്ട് പരക്കുമ്പോയേക്കും ഒളിച്ചും പാത്തും വരുന്നവരെ ഞാൻ നിങ്ങൾക്ക് മുന്നിൽ ചൂണ്ടി കാണിച്ചു തരും ബാപ്പയുടെ മരുന്ന് എനിക്ക് ജോലി അങ്ങനെ പല ഓഫറും ഉണ്ട്..
ഈ വാതിൽ അവർക്കായി ഞാനൊന്ന് തുറന്നു കൊടുക്കാൻ….
ഈ കൂട്ടത്തിലും ഉണ്ട് ആ മാന്യമാർ ചൂണ്ടി കാണിച്ചു തന്നാൽ ശിക്ഷിക്കുമോ ?..
നിങ്ങൾക്ക് പറ്റും എന്നാണ് ഉത്തരമെങ്കിൽ ആർക്കും ഇതിനാകത്തു കയറി പരിശോധിക്കാം..
. അതും പറഞ്ഞു ഞാൻ വാതിൽ പടിയിൽ നിന്നും പുറത്തുള്ള വരാന്തയിലേക്ക് ഇറങ്ങി നിന്നു ,,,
വാ ഡാ പോവാം ..
അവളെ വാക്കിൽ ഉണ്ട് ഇപ്പൊ അകത്താരും ഇല്ലെന്ന് ,, എല്ലാരും അത് ശരി വച്ച് പിൻ തിരിഞ്ഞു പോയി അതിൽ ആരോ വിളിച്ചു പറഞ്ഞു .
നീ രക്ഷപ്പെട്ടുന്ന് കരുതണ്ട നിന്നെ ഒരിക്കൽ കൈയ്യോടെ പിടിക്കും ഞങ്ങള്…,
അതിന് മറുപടി ആയി ഞാൻ വിളിച്ചു പറഞ്ഞു ..
അത് നീ അവാതിരിക്കാൻ സൂക്ഷിച്ചോ എന്ന് ,,
അകത്തു കയറി വാതിൽ വലിച്ചടയ്ക്കുമ്പോ
ഒരു തരം മരവിപ്പ് ആയിരുന്നു മനസ്സിൽ ……
വീട്ടിലെ ചെല്ലകുട്ടി ആയിരുന്ന എന്റെ ഇപ്പോഴത്തെ മാറ്റം കണ്ടിട്ട് ഒന്നും പിടി കിട്ടാതെ ഇരിക്കുകയാണല്ലേ നിങ്ങൾ എനിക്കറിയാം ….,
എന്റെ ഈ സ്വഭാവ മാറ്റം എനിക്ക് നൽകിയത് ഈ സമൂഹമാണ് ..
ചിറകിനടിയിൽ വളർത്തി കൊണ്ട് വന്ന എന്നെ ഇന്ന് വിധി ഒറ്റയ്ക്ക് പൊരുതാൻ നിയമിച്ചിരിക്കുന്നു …