എന്ന് പറഞ്ഞു. അപ്പൊ അരുൺ എന്റെ പേരും ഒക്കെ പറഞ്ഞ് അവരെ പരിചയപ്പെടുത്തി. അവളുടെ പേര് അങ്ങനെ എനിക്ക് മനസിലായി. ശാന്തി. അരുണിന്റെ ഒപ്പം അകത്തേക്ക് കയറിപോവുമ്പോ അവൾ എന്നെ ഒന്ന് തിരിഞ്ഞ് നോക്കി. എന്റെ ഉള്ളിൽ ഒരു മിന്നൽ പാഞ്ഞു. പക്ഷെ ഞാൻ തിരിച്ച് ചിരിച്ചു. അവളും ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി. ഞാൻ വീണ്ടും അവിടെയുള്ള കുട്ടികളോട് കളിച്ച് ഇരിന്നു.
ഏകദേശം 6മണിയാവാറായപ്പോ ആന്റിയും എന്റെ അമ്മയും വരുന്നത് കണ്ടു. ഞാൻ അപ്പൊ രാത്രി കത്തിക്കാനുള്ള മാലബൾബ് കെട്ടി തൂക്കുകയായിരുന്നു. ആന്റി ഒരുപച്ച സാരി ആണ് ഉടുത്തിട്ടുള്ളത്. കല്യാണത്തലേന്ന് ആയതുകൊണ്ട് എന്തെങ്കിലും പണി കാണുമെന്ന് കരുതിയാകും ആന്റി നല്ല സാരി ഉടുക്കാത്തത്. അല്ലെങ്കിൽ ആന്റിക്ക് ഡ്രസ്സിങ്ങിൽ ഒക്കെ നല്ല ശ്രദ്ധയാണ്. കോണിയിൽ കേറി നിന്ന് ബൾബ് കെട്ടുന്ന എന്നെ കണ്ടപ്പോ ആന്റിക്ക് ചിരിവന്നു. ഞാൻ ഉടുത്തിരിക്കുന്ന മുണ്ട് ഒന്നുകൂടെ കവക്കിടയിലേക്ക് കേറ്റി വെച്ചു. അതുകണ്ടപ്പോൾ ആന്റിക്ക് വീണ്ടും ചിരി. ചിരിച്ചോണ്ട് വീടിന്റെ പുറത്ത്‌കൂടെ ആന്റി അടുക്കളഭാഗത്തേക്ക് പോയി. എനിക്ക് എന്തോ പോലെയായി. പെട്ടെന്ന് കോണിയിൽനിന്ന് പിടിവിട്ട് താഴേക്ക് വീണു. അത്ര ഉയരത്തിൽ നിന്നൊന്നുമല്ല വീണത്. എന്നാലും കാല് നന്നായി ഉളുക്കിയിരുന്നു. അരുണിന്റെ പാപ്പൻ ഡോക്ടർ ആയിരുന്നു. അയാൾ വന്ന് കാലിൽ പിടിച്ച് നോക്കി. “കുഴപ്പമൊന്നുമില്ല. ചെറിയ ഉളുക്ക് ഉണ്ട്. നീ ഇനി പണിയൊന്നും ചെയ്യണ്ട. എവിടെയെങ്കിലും ഇരുന്ന് വിശ്രമിക്ക്”. എനിക്ക് ചെറിയ നിരാശ തോന്നി. കല്യാണവീട്ടിൽ സഹായിക്കാനും മറ്റും നിക്കുമ്പോ പെൺകുട്ടികൾ ശ്രദ്ദിക്കുമല്ലോ. ഒന്നും ചെയ്യാതെ എവിടെയെങ്കിലും പോയിരുന്നാൽ ഒരു കാര്യവുമില്ല. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല. കാലിനു നല്ല വേദനയുണ്ട്. ഞാൻ ഒരു കസേരയെടുത്ത് സിറ്റ്-ഔട്ടിനോട് ചേർത്തിട്ട് അതിലിരുന്നു. ആരെയും കാണാനില്ല. അരുൺ തിരക്കുപിടിച്ച് ഓടി നടക്കാണ്. പെണ്ണുങ്ങളൊക്കെ അടുക്കള ഭാഗത്തും. എനിക്ക് ബോറടിച്ച് തുടങ്ങി. കുറച്ച്കഴിഞ്ഞപ്പോ ഒരു സെറ്റ് പിള്ളാർ വീടിനകത്തുനിന്നും മുറ്റത്തേക്ക് ഓടിയിറങ്ങി. അവരുടെ പിന്നാലെ ശാന്തിയും ഓടി വന്നു. എന്നെകണ്ടപ്പൊ അവൾ ഓട്ടം നിർത്തി. പതുക്കെ നടന്ന് മുറ്റത്തേക്കിറങ്ങി പിള്ളാരുടെ കൂടെ കൂടി. ഞാൻ അവളെ കൊത്തിവലിക്കാതെ വളരെ സൗമ്യമായി അവളെ നോക്കി. ഒരു ബ്രൗൺ കളർ ടി-ഷർട്ടും കള്ളി കള്ളി 3/4th-ഉം ആയിരുന്നു അവളുടെ വേഷം. അത്ര വലിയ ശരീരം ഒന്നുമല്ല അവളുടേത്. അതുകൊണ്ട് അവളെ ആ വേഷത്തിൽ കണ്ടാലും ആർക്കും ഒന്നും തോന്നില്ല. ഒരു കൊച്ചുപെണ്ണായെ തോന്നുള്ളു. അവൾ അടുത്ത് വന്നപ്പോൾ ഞാൻ ചോദിച്ചു. “ശാന്തി എന്നല്ലേ പേര് പറഞ്ഞത്?”. ചെറിയ നാണത്തോടെ അവൾ പറഞ്ഞു. “അതെ”