ഉമ്മയും കാര്യമായ ചർച്ചയിലാണ്. എന്നെക്കണ്ടതും ഷാനു എണീറ്റ് അവിടുന്ന്പോയി.
ഉമ്മാ പോവണ്ടേ…
“ദിലു നമുക്ക് ഉച്ചകഴിഞ്ഞ് പോയാൽ പോരെ.. “
എന്തിനാ ഉമ്മാ.. വീട്ടിലെത്താൻ നട്ടപ്പാതിരയാവില്ലേ..
“അതല്ലെടാ.. നമ്മുടെ ഒപ്പം ഷാനുവും ഉണ്ട്. അവൾക് എക്സാം ഉണ്ട് തിങ്കളാഴ്ച. ഒഴിവാക്കാൻ പറ്റൂലത്രേ. അയിഷാത്ത തഹ്‌ലീൽ കഴിഞ്ഞേ വരുന്നുള്ളു. കുട്ടികൾക്കു ലീവാക്കാമെന്ന അവര് പറയുന്നത്.ഷാനു നാളെ ലീവല്ലേ ഞാൻ നാളെപ്പോയാൽ പോരെ എന്നു ചോദിച്ചതാ. സൈതാലിക്ക വിളിച്ചുപറഞ്ഞതാ നമ്മളെ കൂടെപ്പോരാൻ. തനിച്ചവിടെ വരെ വരാൻ പറ്റില്ലല്ലോ ഒരാളും കൂടെവേണ്ടേ.അതുകൊണ്ട് ഇനി ആരേം ബുദ്ധിമുട്ടിക്കണ്ട നമ്മുടെ കൂടെത്തന്നെ പോരാനാ ഇക്ക പറഞ്ഞെ. അപ്പൊ ചോറ്
തിന്നിട്ടിറങ്ങിയാൽ പോരെ എന്ന അയിഷാത്ത ചോദിക്കുന്നെ…
ആ എന്ന അങ്ങിനാവട്ടെ എന്നും പറഞ് ഞാൻ പുറത്തേക് ഇറങ്ങി..
അടുത്ത ഒരാഴ്ച അവളെന്റെ വീട്ടിലുണ്ടാകും.. എന്റെ മനസ്സിൽ ഒരായിരം ലഡു ഒന്നിച്ചുപൊട്ടി.
ഉച്ചക്ക് ചോറും കഴിച്ചു യാത്രപറഞ്ഞ് ഞങ്ങളിറങ്ങി. ഉമ്മ ഷാനുവിനോടൊപ്പം പിറകിലാണ് കയറിയത്..അയിഷാത്ത യാത്രപറയുമ്പോ കരയുന്നുണ്ട്.
“എന്തിനാ അയിഷാ നീ കരയുന്നെ. ഞാനെന്റെ മോളെപ്പോലെ നോക്കിക്കോളാം. പേടിക്കൊന്നും വേണ്ടാ ”
ഉമ്മയുടെ വാക്കുകൾ കേട്ടപ്പോ കരച്ചിലൊന്ന് കൂടി..