ഒമ്പതു മണിയായപ്പോ ഭക്ഷണം എന്തേലും വേണോ എന്ന് ചോദിച്ചപ്പോ അവരും കഴിച്ചിട്ടാ പോന്നതെന്നാണ് പറഞ്ഞത്. അത്യാവശ്യത്തിന് വെള്ളവും മറ്റും അവരുടെ കയ്യിലുണ്ടായിരുന്നു…
ഒരു തട്ടുകട കണ്ടപ്പോ എല്ലാര്ക്കും ഞാനൊരു ഒമ്ബ്ലെറ്റ് വാങ്ങിക്കൊടുത്തു… ഷാനുവിന് കൊടുത്തപ്പോ വേണ്ടാ എന്നുപറഞ്ഞു. ഉമ്മ നിര്ബന്ധിച്ചപ്പോ എന്റെ മുഖത്തു നോക്കാതെ വാങ്ങിക്കഴിച്ചു….
ഒരു പതിനൊന്ന് മണിവരെ എല്ലാരും സംസാരിച്ചിരുന്നു… പതിനൊന്നര ആയപ്പോ മിണ്ടാട്ടമില്ല.. എല്ലാരും സൈഡായിട്ടുണ്ട്…ഒന്ന് മിണ്ടാൻ പോലും ആരുമില്ല. ഉറക്കം വരാതിരിക്കാൻ ഞാൻ പാടുപെട്ടു.. ഷാനുവിന്റെ മുഖമിപ്പോ സീറ്റിൽ ചാരിക്കിടന്നുറങ്ങുന്നൊണ്ട് നന്നായിട്ട് കാണാം.. അതെനിക്ക് വല്ലാത്തൊരു ഉണർവ് നൽകി…
പെട്ടെന്ന് ഉമ്മ ഉണർന്നു… എന്നോട് ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു.. ഞാനെങ്ങാനും ഉറങ്ങിപ്പോകുമോ എന്നാ ഉമ്മാന്റെ പേടി. ഉറങ്ങിക്കോളി ഉമ്മാ എന്നുപറഞ്ഞെങ്കിലും ഇടുക്കിയിലെത്തും വരെ ഉമ്മ എന്നോട് സംസാരിച്ചുകൊണ്ടിരുന്നു. ഉമ്മയുടെ ആ സുരക്ഷിതത്വം കണ്ടുകൊണ്ടാവണം എനിക്കുറക്കം വന്നില്ല… അയിഷാത്തയോട് വീട്ടിലെത്താൻ നേരം ഉമ്മ വിവരം പറഞ്ഞപ്പോ തേങ്ങലോടെ അയിഷാത്ത ബോധം കെട്ടു…
കാർ അയിഷാത്തയുടെ വീട്ടിലെത്തി. ഉമ്മയും ഷാനുവും അയിഷാത്തയെ രണ്ടുവശത്തും പിടിച്ചുകൊണ്ട് വീട്ടിലേക് കയറി… വണ്ടി സൈഡാക്കി അടുത്തുള്ള പള്ളിയിൽ പോയി ഇഷാ നിസ്കരിച് മയ്യത്തിന്റെ അടുത്തുചെന്നിരുന്നു.അയിഷാത്തയുടെ കരച്ചിലിന്റെ സൗണ്ട് കൂടിക്കൂടി വരുന്നുണ്ട്.. ഉമ്മാ ഇങ്ങിനെ ഉറക്കെ കരയല്ലേ. ഉപ്പാപ്പക്ക് ഇഷ്ടമാവില്ല.. നബി പറഞ്ഞിട്ടില്ലേ ഉറക്കെ കരയരുതെന്ന്.. ക്ഷമിക്കു ഉമ്മാ… ഷാനു ഉമ്മയെ സമദനിപ്പിച്ചുകൊണ്ട് അരികത്തുതന്നെയുണ്ട്.. ആരൊക്കെയോ വന്ന് അയിഷാത്തയെ മറ്റൊരു റൂമിലേക് കൊണ്ടുപോയി.. ഒരു യാസീൻ ഓതിയപ്പോയേക് സുബ്ഹി ബാങ്ക് വിളിച്ചു.. അവിടുള്ള ആളുകളുടെ കൂടെ ഞാനും പള്ളിയിലേക്കു നടന്നു.. നിസ്കാരം കഴിഞ്ഞപ്പോ ഉറക്കം മാടിവിളിക്കുന്നുണ്ട്.. പള്ളിയിൽ കുറച്ചുനേരം കിടന്നിട്ട് പോവാമെന്ന് വിചാരിച്ചു ഞാൻ കിടന്നു. കിടന്നതേ ഒള്ളൂ ഞാനുറങ്ങിപ്പോയി… എന്നെ ആരോ തട്ടിവിളിച്ചുണർത്തി.. നോക്കിയപ്പോ ഒരു ഉസ്താദ് ആണ്..