ആ ശെരി ഉപ്പ.. എന്നാ ഞാൻ വീട്ടിലോട് പോവട്ടെ…
ഫോൺ വെച്ചു ഞാനൊന്ന് നെടുവീർപ്പിട്ടു.. ഇത്രേ ഉള്ളോ .. ഞാനൊത്തിരി പ്രതീക്ഷിച്ചു… എല്ലാം അവരറിഞ്ഞ സ്ഥിതിക്ക് കല്യാണം പെട്ടെന്ന് നടത്തിത്തരുമെന്നൊക്കെ സ്വപ്നം കണ്ടതാ… എല്ലാം വെറുതെയായിപ്പോയി…
ബീച്ചിൽ നിന്ന് ഫ്രണ്ട്സിനോട് വിവരം പറഞ് ഞങ്ങൾ വീട്ടിലേക് പുറപ്പെട്ടു… ഫ്രണ്ട്സിനെ അങ്ങാടിയിലിറക്കി വീട്ടിലെത്തിയപ്പോ ഉമ്മ കവറൊക്കെ പിടിച്ചു പർദ്ദയിട്ട് റെഡിയായി നില്കുന്നു… പെട്ടെന്ന് റെഡിയായി വാ ടാ.. എന്തേലും കഴിച്ചു മഗ്‌രിബ് നിസ്കരിച്ചു പുറപ്പെടാം…
ഉമ്മ പറഞ്ഞപോലെ വീട്ടിൽനിന്നുതന്നെ നിസ്കരിച് ഞങ്ങൾ സൈതാലിക്കയുടെ വീട്ടിലെത്തി. അവിടെ ചെന്നപ്പോ വീടും പൂട്ടി ഇറങ്ങിനില്കുന്നുണ്ട് അയിഷാത്തയും മക്കളും.. ഷാനുവിനെ ഒന്ന് നോക്കി.. മുഖം തായ്തി കാറിൽ കയറിയതല്ലാതെ എന്നെ നോക്കിയില്ല…
വണ്ടി ഇടുക്കിയിലേക് പുറപ്പെട്ടു… സെൻട്രൽ മിററിൽ അവളുടെ മുഖമെനിക്ക് കാണാം…തലയും തായ്തി ഇരിപ്പാണ് ഉമ്മയും അയിഷാത്തയും ഓരോന്ന് പറയുന്നുണ്ട്.. മരണ വിവരം അറിയിക്കാനാവാതെ ഉമ്മ പാടുപെടുന്നുണ്ട്. വീട്ടിലെത്താനാവുമ്പോ പറഞ്ഞാൽ മതിയെന്ന് ഉപ്പ ഉമ്മയോട് പ്രത്യേകം പറഞ്ഞിരുന്നു.
ഉപ്പക്കൊരു അസുഖവും ഇല്ലായിരുന്നു.. ഇപ്പൊ എന്താണാവോ പറ്റിയെ. ഉമ്മക്കെ ഇല്ലാത്ത അസുഗല്ല്യ. പ്രഷറും ഷുഗറും തൈറോയിഡും ഒക്കെ ണ്ട്. ഉപ്പ പറയും മേലനങ്ങാത്തൊണ്ട അതൊക്കെ ഉണ്ടാവുന്നെ ന്ന്… എപ്പോഴും തൊടിയിലെന്തെലും പണിയായിരിക്കും ഉപ്പാക്.. പടച്ചോനെ ന്റുപ്പാന്റെ ആയുസ്സിനെ നീട്ടിക്കൊടുക്കണേ അള്ളാഹ്… “അയിഷാത്തക്ക് അറിയില്ലല്ലോ ഉപ്പയുടെ ആയുസ്സ് തീർന്നെന്ന്…
ആയിഷാത്തയുടെ സംസാരം വേദനയോടെ ഉമ്മയും ഞാനും കേട്ടിരുന്നു.