ബംഗ്ലാവ്
Bunglavu | Author : Aadhi
ആലസ്യത്തിലമർന്ന തെങ്ങോലകളെയും വ്യക്ഷത്തലപ്പുകളെയും തട്ടിയുണർത്തിയ കാറ്റ്, താഴ്ന്നു പറന്ന കുസൃതിയോടെ കായലിനെ ഇക്കിളിയിട്ടു. ഒരുമാത്ര ഓളങ്ങൾ പുളകം കൊണ്ടുനിന്നു.
മുങ്ങിനിവർന്ന ശിവൻകുട്ടി കുളിർന്നു വിറച്ചുപോയി. ഇന്ന് മുതലാളി സുലൈമാൻ ഹാജിയുടെ ഹൗസ് ബോട്ടിൽ കായലു ചുറ്റാൻ കൊണ്ടുപോകാം എന്ന് ഏറ്റതാണ്. അതാണെങ്കിൽ മുതലാളിയുടെ വീട്ടിൽ വച്ചുതന്നെ വീടർ നേരിട്ടു തന്ന ഓർഡറും!
ശപ്പൻ മുതലാളി മറുത്തൊന്നും മിണ്ടിയില്ല. അങ്ങേരു കായൽ തീരത്തെ രമ്യഹർമ്യത്തിൽ ഗ്രാമത്തിലെ ഏതേലും പെൺകൊടിയെ എത്തിക്കാൻ പ്ലാൻ ചെയ്തിട്ടുണ്ടാകും! പൂത്ത കാശു പലിശക്ക് കൊടുക്കുവല്ലേ. എന്തും വരട്ടെ, പുലരിയിലെ തണുപ്പ് വകവയ്ക്കാതെ ശിവൻകുട്ടി വീണ്ടും മുങ്ങി നിവർന്നു.
മുതലാളിയുടെ വീടർക്കിന്നു കായൽ മീൻ ചൂണ്ടയിട്ടു പിടിച്ചു കൊടുക്കണം. അതിനെ വെട്ടിയരിഞ്ഞു പാകപ്പെടുത്തി അണ്ണാക്കിലേക്ക് തള്ളി കൊടുക്കണം. എന്തു ചെയ്യാം, അനുഭവിക്കുക തന്നെ.
വേഗം കുളിയും കഴിഞ്ഞ് തല തുവർത്തി തോർത്തും തോളിലിട്ട് അവൻ വീട്ടിലേക്ക് നടന്നു.
പ്രേമിച്ചു ഒളിച്ചോടി രജിസ്റ്റർ മാര്യേജു ചെയ്ത ദിവാകരനും വത്സലയും ഇരുപത്തഞ്ച് കൊല്ലം മുൻപാണു ആ കുഗ്രാമത്തിൽ എത്തുന്നത്. അടുത്ത വർഷം തന്നെ അവർക്ക് ഒരു ആൺ കുഞ്ഞ് പിറന്നു.
ശിവൻകുട്ടി ജനിച്ച ഏഴു വർഷം കഴിഞ്ഞാണ് അനിയത്തി ശാലിനി ഉണ്ടായത്. ശാലിനിയുടെ പിതൃത്വത്തിൽ ദിവാകരന് എന്തൊക്കെയോ സംശയങ്ങൾ ഉണ്ടായിരുന്നു. ഏറെ താമസിയാതെ ഒരു മണ്ണാത്തിപ്പെണ്ണിനൊപ്പം ദിവാകരൻ ആ ഗ്രാമം വിട്ടുപോയി.