ഒരു ഭാര്യയുടേ തോട്ടപ്പണി
Oru Bharyayude Thottipani | Author : Aani

കാട് പിടിച്ച വഴിയിലൂടെ കാർ മെല്ലെ മുന്നോട്ട് നീങ്ങി. വിൻഡോ ഗ്ലാസിനപ്പുറം മരങ്ങൾ പരസ്പരം കെട്ടിപ്പിണഞ്ഞു നിൽക്കുന്നു . പുറത്തെ ഭീകരതയൊന്നും ശ്രദ്ധിക്കാതെ, സീറ്റിൽ ചാരിയിരുന്ന് ഫോണിൽ പബ്ജി കളിക്കുന്ന അഭിയെ ഇന്ദു ഒന്ന് നോക്കി. ചുറ്റും നടക്കുന്നതൊന്നും അവനറിയുന്നില്ല.
അമ്മായിയപ്പന്റെ മരണശേഷം ബിസിനസ്സ് കാര്യങ്ങളെല്ലാം ഇന്ദുവിന്റെ തലയിലായി. വിവാഹം കഴിഞ്ഞ് ഈ വീട്ടിലേക്ക് കയറി വന്ന അന്ന് മുതൽ തുടങ്ങിയതാണ് ഈ ഓട്ടം. അഭിക്ക് ഇതിലൊന്നും താല്പര്യമില്ല.
തമിഴ്നാടിന്റെ അതിർത്തിയിലുള്ള ഈ ഒറ്റപ്പെട്ട സ്ഥലത്ത് അമ്പത് ഏക്കർ കൃഷിയുണ്ടെന്നും, ഈയിടെയായി അവിടെ നിന്നുള്ള വരുമാനം കുറവാണെന്നും പറഞ്ഞ് അമ്മായിയമ്മ നിർബന്ധിച്ചു വിട്ടതാണ് അവളെ. വഴി ചോദിച്ചും മാപ്പ് നോക്കിയും കഷ്ടപ്പെട്ടാണ് ഇവിടം വരെ എത്തിയത്.
“ഇതല്ലേ ഏട്ടാ ആ കവല”
“ആണെന്ന് തോന്നുന്നു”
അഭി അവളോട് പറഞ്ഞുകൊണ്ട് വീണ്ടും ഗെമിലേക്ക് തിരിഞ്ഞു ഇന്ദു ചുറ്റിലും നോക്കി..
കാർ നിന്നത് ഒരു പഴയ കടയുടെ മുന്നിലായിരുന്നു. അവിടെ ഒരാൾ നിൽക്കുന്നുണ്ട് മുത്തു. അമ്മായിയമ്മ പറഞ്ഞ അതേ ആൾ.
അയാളെ കണ്ടതും ഇന്ദുവിന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിനർ പാഞ്ഞുപോയി. ആറര അടി ഉയരം. ആ കാടിന്റെ ഇരുട്ടിനേക്കാൾ കറുത്ത നിറം. പാറിപ്പറന്ന താടിയും തോളൊപ്പം വളർന്ന മുടിയും അയാളെ ഒരു കാട്ടാളനെ പോലെ തോന്നിപ്പിച്ചു.
മുഷിഞ്ഞ മുണ്ടും തോളിലൊരു തോർത്തും മാത്രം ധരിച്ച അയാൾ ഒരു കൂറ്റൻ പ്രതിമയെപ്പോലെ അനങ്ങാതെ നിൽക്കുകയാണ്.
അയാളുടെ കണ്ണുകൾ ഇന്ദുവിന്റെ കാറിന് നേരെ തറഞ്ഞുനിന്നു. ആ നോട്ടത്തിൽ എവിടെയോ ആരെയോ കാത്തു നില്കും പോലെ ഒരു ജിജ്ഞസ്സ ഒളിഞ്ഞിരിപ്പുണ്ടെന്ന് അവൾക്ക് തോന്നി.