“…. ആാാാ …ഞാനൊന്ന് ഫോൺ ചെയ്യട്ടേ …”. സുകുമാരൻ ഫോണെടുത്ത് കല്ലയാണ വീട്ടിലേക്ക് ആരെയോ വിളിക്കാൻ തുടങ്ങി.
ആ സംസാരം നീളുന്നു.
————————————————————————————————
രാജേഷ് ഇതേ സമയം അവളുടെ വീടിൻറെ മതിൽ ചാടിക്കടന്നു.
അപ്പോഴാണ് ബീറ്റിന് ഇറങ്ങിയ രണ്ടു പോലീസുകാർ അവനെ കണ്ടത്.
അവർ ഉച്ചത്തിൽ വിസിൽ വിളിച്ച് അവന്റെ നേർക്ക് ഓടിവന്നു. രാജേഷ് ജീവനും കൊണ്ട് ഒറ്റ ഓട്ടം വെച്ചുകൊടുത്തു.
വഴിയറിയാതെ അവൻ പലവഴിക്കും തലങ്ങും വിലങ്ങും ഓടി.
കറങ്ങിത്തിരിഞ്ഞ് സ്മിതയുടെ വീടിൻറെ ഭാഗത്തേക്ക് തന്നെ വന്നു. അതിവേഗത്തിൽ ആ മതിൽ ചാടി കടന്നു.
കുറച്ചു നേരം കഴിഞ്ഞപ്പോൾ ബീറ്റ് പോലീസുകാർ ആ വഴി വന്ന് സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ അവിടെയുള്ള കലുങ്കിൽ ഇരുന്ന് അമർത്തി ശ്വാസം വിട്ടു.
“…. എന്തു ഓട്ടമാണ് ആ പഹയൻ്റേത് …”.
“…. ശരിയാാാ …കിതച്ച് പത വന്നു …”.
“…. എന്തായാലും നേരം പുലരുന്നത് വരെ ഇവിടെ തന്നെ ഇരിക്കാം …”.
“…. ശരിയാാ … സി ഐ അദ്ദേഹം ജീപ്പിൽ റൗണ്ടിന് വരുമ്പോൾ ഈ കാര്യം പറയാം …”.
ആ കലുങ്കിൽ ഇരുന്ന് രണ്ടു പോലീസുകാർ സംസാരിക്കുന്നത് മതിലിന്റെ മറവിൽ ഇരുന്ന് അവൻ കേട്ടു.
ആ പോലീസുകാർ ഇപ്പോഴൊന്നും പോവില്ല എന്നത് അവന് ഉറപ്പായി.
അവൻറെ മുന്നിൽ ഒരേ ഒരു വഴിയേ ഉള്ളൂ. സ്മിതയുടെ മുറിയിലേക്ക് ആ ജനാല വഴി ഒളിച്ചുകയറാം. അവൻ പതുക്കെ ജനാലയുടെ അരികിലേക്ക് വന്ന് ഉള്ളിലേക്ക് നോക്കി.
വാതിൽ ചാരി ഇട്ടിയിരിക്കുന്നു.
ഇരുട്ടിൽ കട്ടിലിൽ ഒരു പെൺ ശരീരം കിടക്കുന്നു.