” അ… അറിയില്ല…. ”
ഞാൻ ഫോണെടുത്ത് ഓരോന്ന് നോക്കാൻ തുടങ്ങി. ഏകദേശം ഒരു അര മണിക്കൂർ കഴിഞ്ഞു കണ്ടക്ടർ വന്ന് ഷട്ടറുകൾ തുറന്നോളാൻ പറഞ്ഞു. മഴ ആ സമയം നന്നായി കുറഞ്ഞിരുന്നു.
എല്ലാവരും ഷട്ടർ ഉയർത്തി. മനസ്സില്ലാ മനസ്സോടെ സൽമയും അവളിരിക്കുന്ന ഭാഗത്തെ ഷട്ടർ ഉയർത്തി. സമയം ഒരു ഒന്നര മണി ആയപ്പോൾ ഞങ്ങൾ മൂന്നാറിലെ ആദ്യത്തെ ടൂറിസ്റ്റ് സ്പോട്ടിൽ എത്തി.
എല്ലാവരും ബസ്സിൽ നിന്ന് ഇറങ്ങി തുടങ്ങി. സൽമ വളരെ ക്ഷീണിതയായിട്ടാണ് ബസ്സിൽ നിന്ന് ഇറങ്ങിയത്. അവളെ ബസ്സിൽ നിന്നിറങ്ങാൻ സഹായിച്ചത് ഉല്ലാസ് മാഷായിരുന്നു.
” സാർ… മാഡത്തിനെ ഏതെങ്കിലും ഡോക്ടറെ കാണിച്ച് നല്ലൊരു ചികിത്സ കൊടുക്കുന്നതായിരിക്കും ഇപ്പോൾ നല്ലത്…. പറ്റുമെങ്കിൽ വേറെ ഏതെങ്കിലും വണ്ടിയിൽ നാട്ടിലേക്ക് പൊക്കൊളു…. ഇനി ഈ ബസ്സിൽ പോന്നാൽ മാഡം തീർത്തും അവശയാവും.. ”
കണ്ടക്ടർ ബസ്സിൽ നിന്ന് ഇറങ്ങിയ ഉടനെ ഞങ്ങളോട് പറഞ്ഞു. ഞാൻ ദേഷ്യത്തോടെ അവളെ നോക്കി… അവൾ എന്നെ നോക്കാതെ തല താഴ്ത്തി താഴേക്ക് നോക്കി…
ഈ സമയം ഉല്ലാസ് മാഷ് ഞങ്ങളോടായി പറഞ്ഞു…
” നോക്ക് സൽമ.. ടൂർ നമുക്ക് ഇനിയും വരാം എന്റെ ഒരു സുഹൃത്ത് ഇവിടെ ഉണ്ട്. പുള്ളിയെ വിളിച്ചു നമുക്ക് ഏതെങ്കിലും ഹോസ്പിറ്റലിൽ പോവാം…. ”
അവൾ തല കുലുക്കി സമ്മതിച്ചു. ഉല്ലാസ് ശേഷം കുറച്ചു മാറി നിന്ന് ആർക്കോ ഫോൺ ചെയ്യുന്നത് കണ്ടു.
അല്പം കഴിഞ്ഞു ഒരു ഒമ്നി വാനുമായി ഞങ്ങൾക്കരികിലേക്ക് ഒരാൾ വന്നു.