“ മാറിപ്പോ അശ്രീകരം… “..
ചൂട്ടിലെ തീ പന്നികൾക്ക് പേടിയാണെന്ന് കൈമൾക്കറിയാം..പക്ഷേ ആ പന്നി അനങ്ങിയില്ല.. അവന്റെ നോട്ടം പന്തിയല്ലെന്ന് കൈമൾക്ക് തോന്നി.. പിന്തിരിഞ്ഞ് നടക്കണോന്ന് കൈമൾ ചിന്തിച്ചതേ ഉള്ളൂ..വന്യമായൊരു മുരൾച്ചയോടെ ആ പന്നി മുന്നോട്ട് കുതിച്ചു.. കൈമൾക്ക് തിരിയാനുള്ള നേരം കിട്ടിയില്ല.. അതിന് മുൻപേ ആ പന്നി തേറ്റ കൊണ്ട് കൈമളുടെ അടിവയറിൽ ആഞ്ഞ് കുത്തി..ഒരർച്ചയോടെ കൈമൾ പാടത്തേക്ക് തെറിച്ച് വീണു.. ഒറ്റക്കുത്തിന് അയാളുടെ കുണ്ണയടക്കം തകർന്ന് പോയി..
കൈമൾ പാടത്ത് കിടന്ന് ശ്വാസം കിട്ടാതെ പിടഞ്ഞു.. വരമ്പിൽ നിന്ന പന്നി സാവധാനം പാടത്തേക്കിറങ്ങി..അത് കൈമൾക്ക് ചുറ്റുമൊന്ന് നടന്നു.. കുണ്ണയിൽ കൈ പൊത്തിപ്പിടിച്ച് കൈമൾ പേടിയോടെ പന്നിയെ നോക്കി.. അയാൾക്ക് ജീവൻ പോകുന്ന വേദനയായിരുന്നു..അയാൾക്കിത് വരെ വേദനിച്ചിട്ടില്ല.. വേദനിപ്പിച്ചിട്ടേ ഉള്ളൂ.. അയാൾ ഉറക്കെ കരഞ്ഞു..
അസംഖ്യം അടിയാന്മാരെ ക്രൂരമായി ദ്രോഹിക്കുകയും, ഒട്ടനേകം നിരപരാധികളെ നിർദാക്ഷിണ്യം കൊന്ന് തള്ളുകയും ചെയ്ത ക്രൂരനായ കാര്യസ്ഥന്റെ വേദനയെടുത്തുള്ള കരച്ചിൽ കുമാരൻ ആസ്വദിച്ച് കേട്ടു.. അയാളുടെ ചുറ്റും നടന്ന് അവൻ പകയോടെ മുരണ്ടു.. സാധാരണ ഒറ്റക്കുത്ത് കുത്തി ഒടിപ്പോകുന്നവരാണ് പന്നികൾ.. ഇതെന്താണ് തന്റെ ചുറ്റും നടക്കുന്നതെന്ന് കാര്യസ്ഥന് മനസിലായില്ല..ആ പന്നിയുടെ കണ്ണുകളിലെ തിളക്കം അയാളെ പേടിപ്പെടുത്തി..
മലർന്ന് കിടന്ന് വേദന കൊണ്ട് പുളയുന്ന കാര്യസ്ഥന്റെ തുടക്കിട്ടാണ് കുമാരൻ അടുത്ത കുത്ത് കുത്തിയത്.. കൈമൾ ഉറക്കെ കരഞ്ഞു.. അയാളുടെ തുടയെല്ല് തകർന്ന് പോയി..