അടിയാൻമാർ വാഴുന്നിടം [സ്പൾബർ]

Posted by

 

നീലി പകയോടെ ചോദിച്ചു..

 

“അതെ ആശാനേ… എന്റഛനെ എന്തവകാശത്തിന്റെ പേരിലാണവർ കൊന്നത്… ?..ആ അവകാശം നമുക്കുമില്ലേ… ?.. ഈ നീലിയെ എന്തവകാശത്തിലാ അവർ നശിപ്പിച്ചത്… ?..അതേ പണി ചെയ്യാൻ നമുക്കും കഴിയില്ലേ… ?”..

 

കുട്ടിരാമന്റെ ആ ചോദ്യത്തിനും ആശാന് മറുപടിയില്ലായിരുന്നു..

 

“ആശാൻ അനുമതി തന്നാ മാത്രം മതി… ചെയ്യാനുള്ളതൊക്കെ ഞങ്ങൾ ചെയ്തോളാം… വേണേൽ നാളെ പുലരുമ്പോൾ തലയറ്റ കബന്ധങ്ങൾ പാടത്ത് നിരന്ന് കിടക്കും… മാനഭംഗം ചെയ്യപ്പെട്ട പെണ്ണുങ്ങളുടെ കൂട്ടക്കരച്ചിൽ ഇല്ലത്തൂന്ന് കേൾക്കാം..”..

 

കുമാരൻ ഇന്ന് തന്നെ അത് ചെയ്യാൻ ഒരുക്കമായിരുന്നു..

 

“ശരി… നിങ്ങൾ ഉറപ്പിച്ച് പറഞ്ഞ സ്ഥിതിക്ക് ഞാനിനി എതിർക്കുന്നില്ല… പക്ഷേ,അങ്ങനെ ഓടിപ്പോയി കാണുന്നവരെയെല്ലാം വെട്ടിക്കൊല്ലുകയല്ല വേണ്ടത്… ഇതിന് വ്യക്തമായ ആസൂത്രണം വേണം… ആദ്യം ആരെ..?..രണ്ടാമത് ആരെ..?.എവിടെ വെച്ച്…

എങ്ങിനെ… ?..എന്നെല്ലാം മുൻ കൂട്ടി തീരുമാനിക്കണം… അതിനെല്ലാം പുറമെ ഇതാരാണ് ചെയ്തതെന്ന് ഒരിക്കലും ഒരാളും അറിയാതെ നോക്കണം…”..

 

ആശാൻ കാര്യഗൗരത്തോടെ സംസാരിച്ചു..

 

“ആദ്യം ആ കാര്യസ്ഥനെയങ്ങ് തീർക്കാം… അയാള് തീർന്നാൽ തമ്പ്രാക്കളുടെ ചിറകൊടിയും… “..

 

അതായിരുന്നു കുട്ടിരാമന്റെ അഭിപ്രായം.. നീലിക്കും ആ അഭിപ്രായം തന്നെയായിരുന്നു..അമ്മയെ ചവിട്ടിക്കൊന്ന് പോകാനൊരുങ്ങിയ തമ്പ്രാന് തന്നെ ചൂണ്ടിക്കാണിച്ച് കൊടുത്തത് ശേഖരക്കൈമളാണ്..

 

‘തമ്പ്രാനേ… ഇവളുടെ രുചിയൊന്ന് നോക്കിയിട്ട് പോകാം… നല്ല ഇളം കതിരാ…രുചി കൂടും… ഹ… ഹ..ഹാ… ‘.

Leave a Reply

Your email address will not be published. Required fields are marked *