ഗായത്രി: “എനിക്കും വരണം ബാംഗ്ലൂർക്ക്! പൊന്നു ചേച്ചി , ഞാൻ അവിടെ എത്തുമ്പോൾ നമ്മൾക്കും ഇതുപോലെ കൂടണം കേട്ടോ.
ആദിത്യ (ഡൽഹിയിൽ നിന്ന്): “സെൽഫി ഒക്കെ കൊള്ളാം. പക്ഷേ അലന്റെ മുഖത്തെ ആ ഒരു കള്ളച്ചിരി കണ്ടിട്ട് എന്തോ ഒരു പന്തികേട് തോന്നുന്നുണ്ടല്ലോ. കാവ്യാ, നീ അവിടെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ എനിക്ക് സമാധാനമായി. ഇവരെ രണ്ടുപേരെയും ഒന്ന് നിയന്ത്രിക്കാൻ അവിടെ ഒരാൾ വേണമല്ലോ!” 😂
കാവ്യ: “അയ്യോ ആദിത്യ ചേച്ചി, ഞാൻ ഇവിടെ വെറും കാഴ്ചക്കാരിയാണ്.
പൊന്നു: “ഡീ വൈഷ്ണവി, നീ നിന്റെ പഠിത്തത്തിൽ ശ്രദ്ധിക്ക്. മെഡിക്കൽ കോളേജിലെ വിശേഷങ്ങൾ ഒന്നും നീ ഗ്രൂപ്പിൽ പറയാറില്ലല്ലോ? അവിടെ ആരെയെങ്കിലും കണ്ടു പിടിച്ചോ?” 😜
വൈഷ്ണവി: “ഏയ് എനിക്കിവിടെ പഠിക്കാൻ പോലും സമയം കിട്ടുന്നില്ല😒”
പെട്ടന്ന് പൊന്നുവിന്റെ ഫോൺ റിംഗ് ചെയ്തപ്പോൾ സ്ക്രീനിൽ ഗായത്രിയുടെ പേര് തെളിഞ്ഞു . അലന്റെയും കാവ്യയുടെയും അരികിലേക്ക് നീങ്ങിയിരുന്ന് അവൾ കോൾ അറ്റൻഡ് ചെയ്തു.
“എന്താടീ ഈ ഉച്ചസമയത്ത്?” പൊന്നു ചിരിച്ചുകൊണ്ട് ചോദിച്ചു.
സ്ക്രീനിൽ തെളിഞ്ഞ ഗായത്രിയുടെ മുഖം കണ്ടപ്പോൾ അലൻ അത്ഭുതപ്പെട്ടുപോയി. പൊന്നു പറഞ്ഞതുപോലെ തന്നെ, ഒരു വയറ്റിൽ പിറന്നതല്ലെങ്കിലും അവരുടെ രൂപസാദൃശ്യം അമ്പരപ്പിക്കുന്നതായിരുന്നു. പൊന്നുവിന്റെ അതേ വിടർന്ന കണ്ണുകളും, അല്പം കുസൃതി നിറഞ്ഞ ചിരിയും.
“ഓ… എല്ലാവരും സെറ്റാണല്ലോ!” ഗായത്രി ആവേശത്തോടെ പറഞ്ഞു. അവൾ തന്റെ മുറിയിൽ ബെഡിൽ കിടന്നുകൊണ്ടാണ് സംസാരിക്കുന്നത്.