കൺപോളകളും, കവിളുകളും ചായമടിച്ച് മനോഹരമാക്കിയിട്ടുണ്ട്..
സുരേഷ് സാറിന്റെ നോട്ടം കണ്ട് നിത്യയൊന്ന് പുളഞ്ഞു.. ആർത്തി പൂണ്ട ആ നോട്ടം അവൾക്കിഷ്ടമായി.. പിന്നെയാണ് സുരേഷ് അംബികയെ നോക്കിയത്.. കടും ചുവപ്പ് പട്ട് സാരിയിൽ മാഡം കത്തിജ്വലിച്ച് നിൽക്കുകയാണ്..
“നമുക്കിറങ്ങിയാലോ മാഡം… ഇപ്പത്തന്നെ വൈകി… ഇനി ഭക്ഷണം കിട്ടണേൽ എവിടെയൊക്കെ കയറിയിറങ്ങണോ ആവോ… ?”..
സുരേഷ് പുറത്തേക്ക് നടന്നു.. പിന്നാലെ മറ്റുള്ളവരും.. അവസാനമിറങ്ങിയ മുസ്തഫ വാതിൽ പൂട്ടി വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി..അവനാണിനി വണ്ടിയോടിക്കുന്നത്.. ബാക്കിയുള്ളവരും വണ്ടിയിൽ കയറി..ആ സംഘം മൈസൂരിലെ അവരുടെ ആദ്യത്തെ കാഴ്ചയിലേക്ക് യാത്ര തിരിച്ചു…
✍️… ഒരു മായാലോകത്തെത്തിയ പ്രതീതിയായിരുന്നു അംബികക്ക്.. ഓരോ കാഴ്ചയും അവൾക്ക് അൽഭുതമായിരുന്നു.. ഉച്ച ഭക്ഷണം കഴിച്ച് നേരെ പോയത് ചാമുണ്ഡേശ്വരി ക്ഷേത്രത്തിലേക്കാണ്.. അവിടുന്നിറങ്ങിയപ്പോ തന്നെ നാല് മണിയായി.. പിന്നെ നേരെ വൃന്ദാവൻ ഗാർഡൻ.. ചെറുപ്പത്തിൽ കൂട്ടുകാരികൾ വർണിച്ച് പറഞ്ഞ വൃന്ദവന്റെ സൗന്ദര്യം അംബിക കൺ നിറയെ കണ്ടു.. അവിടുത്തെ പൂന്തോട്ടങ്ങളും, വർണ വെളിച്ചം വിതറുന്ന ജലധാരയും മനസിന് കുളിർമയേകുന്ന കാഴ്ചയായിരുന്നു..
എട്ട് മണിയോടെ തണുപ്പ് അസഹ്യമായതോടെ അവർ മടങ്ങി.. രാത്രി ഭക്ഷണം വാങ്ങിക്കൊണ്ടാണ് പോയത്..മൈസൂർ പാലസിന്റെ രാത്രി ദൃശ്യം കുറച്ച് നേരം വണ്ടിയിലിരുന്ന് അവരാസ്വദിച്ചു..ആദ്യമായി മൈസൂരിൽ വരുന്ന വേണുവിനും, സുകുമാരനും എല്ലാ കാഴ്ചകളും ഇഷ്ടമായി.. ആയിരക്കണക്കിന് വർണ ബൾബുകൾ കത്തി നിൽക്കുന്ന മൈസൂർ പാലസിന്റെ കാഴ്ചയാണ് അംബികക്ക് ഏറെ ഇഷ്ടമായത്..