ഞാൻ പതുക്കെ റോഡ് ക്രോസ്സ് ചെയ്ത് അവളുടെ അടുത്തെത്തി. അവൾ ഒരു ഹെൽമെറ്റ് എനിക്ക് നേരെ നീട്ടി. “ഇത് വെച്ചിട്ട് വണ്ടിയിൽ കയറൂ…” അവളുടെ സ്വരത്തിൽ ഒരു കമാൻഡിംഗ് പവർ ഉണ്ടായിരുന്നു.
ഞാൻ പുറകിൽ കയറി ഇരുന്നു. പതുക്കെ അവളുടെ കാതിനോട് ചേർന്ന് ചോദിച്ചു, “ആതിരാ… ഇത് ഞാൻ ഇന്നലെ കണ്ട ആതിരയല്ലല്ലോ!”
അവൾ ഒന്ന് തിരിഞ്ഞു നോക്കി കുസൃതിയോടെ ചിരിച്ചു. “ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു വൈശാഖ്… വെയിറ്റ് ചെയ്യ്!”
അതും പറഞ്ഞ് അവൾ വണ്ടി സ്റ്റാർട്ട് ചെയ്തു. പിന്നെ കണ്ടത് ആതിരയുടെ ഒരു വേറെ രൂപമാണ്. കൊച്ചിയിലെ ആ തിരക്കിനിടയിലൂടെ വാഹനങ്ങൾക്കിടയിലൂടെ ഒരു ഫ്രീക്കത്തിയെപ്പോലെ അവൾ വണ്ടി പായിച്ചു. ഇടയ്ക്കിടെ വണ്ടി വെട്ടിക്കുമ്പോഴും സ്പീഡ് കൂട്ടുമ്പോഴും എന്റെ ഉള്ളൊന്നു വിറയ്ക്കാൻ തുടങ്ങി.
അവൾ വണ്ടി നേരെ പാഞ്ഞുകയറ്റിയത് ആകാശമുട്ടുന്ന അനേകം നിലകളുള്ള ഒരു ഫ്ലാറ്റിലേക്കായിരുന്നു. അവിടെ വണ്ടി പാർക്ക് ചെയ്തിട്ട് എന്നെ നോക്കി ഒരൊറ്റ വിളി: “വാടാ…!”
ആ വിളിയിലെ അധികാരവും അവളുടെ ആ ലുക്കും കണ്ട് ഞാൻ ഒന്നും മിണ്ടാതെ പുറകെ നടന്നു. ലിഫ്റ്റിൽ കയറിയ ഉടനെ അവൾ 12-ാം നിലയുടെ ബട്ടൺ അമർത്തി. ആ വലിയ കെട്ടിടവും ആതിരയുടെ മാറ്റവും കണ്ട് ഞാൻ ഇപ്പോഴും അന്തംവിട്ടു നിൽക്കുകയാണ്.
എന്റെ ആ പകച്ചുനിൽപ്പ് കണ്ടിട്ടാവാം, അവൾ ചിരിച്ചുകൊണ്ട് അടുത്ത് വന്ന് പറഞ്ഞു: “എന്താടാ… പേടിക്കണ്ട! നാട്ടിൽ ഞാൻ ആ നാടൻ ആതിര തന്നെയാണ്. പക്ഷേ ഇവിടെ, ഈ നഗരത്തിൽ ഞാൻ ഇങ്ങനെയാണ്… മോഡേൺ. അത്രയേയുള്ളൂ!”