അച്ചായൻ തന്റെ തൃശ്ശൂർ ശൈലിയിൽ പറഞ്ഞു.
ഗൗരി ഒന്ന് കണ്ണിറുക്കി ചിരിച്ചു. അവർ വണ്ടിയിൽ കയറി എയർപോർട്ടിലേക്ക് തിരിച്ചു. വഴിനീളെ നിവേദ്യയുടെ സംസാരമായിരുന്നു. ഇടയ്ക്ക് മിററിലൂടെ അച്ചായൻ ഗൗരിയെ നോക്കുന്നുണ്ടായിരുന്നു. ജീൻസിനുള്ളിൽ മുറുകിക്കിടക്കുന്ന അവളുടെ തുടകളും ആ വെള്ള ബനിയനിലെ വടിവുകളും അച്ചായന്റെ മനസ്സിൽ മേഘാലയയിലെ രാത്രികളെക്കുറിച്ചുള്ള പുതിയ ചിന്തകൾ നിറച്ചു.
നെടുമ്പാശ്ശേരി എയർപോർട്ടിന്റെ തിരക്കുകളിലേക്ക് അച്ചായന്റെ വണ്ടി ചെന്നുനിന്നു. മണി അവിടെ നേരത്തെ തന്നെ എത്തിയിരുന്നു. ലഗേജുകൾ ഒക്കെ ട്രോളിയിലേക്ക് കയറ്റുമ്പോൾ മണി അച്ചായനെ ഒന്ന് നോക്കി കണ്ണിറുക്കി. ഗൗരിയുടെയും നിവേദ്യയുടെയും വേഷം കണ്ടപ്പോൾ അവന്റെ കണ്ണുകളിലും ആ പഴയ വികൃതി തിളങ്ങി.
ചെക്ക്-ഇൻ കഴിഞ്ഞ് സെക്യൂരിറ്റി ക്ലിയറൻസും കഴിഞ്ഞ് അവർ വിമാനത്തിനുള്ളിലേക്ക് പ്രവേശിച്ചു.
വിമാനത്തിനുള്ളിലെ ആ മൂന്ന് സീറ്റുകൾ വരുന്ന നിരയിലായിരുന്നു അവരുടെ സീറ്റുകൾ ബുക്ക് ചെയ്തിരുന്നത്.
വിൻഡോ സീറ്റിൽ പുറത്തെ കാഴ്ചകൾ കാണാനുള്ള ആവേശത്തിൽ നിവേദ്യ ഇരുന്നു. ചുവന്ന സാരിയിൽ അവൾ ആ വിൻഡോ സീറ്റിൽ ഇരിക്കുന്നത് കാണാൻ വല്ലാത്തൊരു ഭംഗിയായിരുന്നു. അവളുടെ തൊട്ടടുത്ത്, അതായത് നടുവിലത്തെ സീറ്റിൽ ഗൗരി. അറ്റത്തെ സീറ്റിൽ അച്ചായൻ. അപ്പുറത്തെ റോയിലെ സീറ്റിൽ മണിയും ഇരിപ്പുറപ്പിച്ചു.
ഗൗരി നടുവിൽ ഇരുന്നതുകൊണ്ട് അവളുടെ ഇടതുകൈ നിവേദ്യയുടെ സീറ്റിനോടും വലതുകൈ അച്ചായന്റെ സീറ്റിനോടും ചേർന്നുനിൽക്കുന്നുണ്ടായിരുന്നു.