അച്ചായൻ ഒന്നും മിണ്ടാതെ സിഗരറ്റിന് തീ കൊടുത്തു. മണി വിടാൻ ഭാവമില്ലായിരുന്നു. അവൻ പതുക്കെ അച്ചായന്റെ ചെവിയിൽ ഒന്നു കൂടി ചേർന്ന് പറഞ്ഞു.
”പിന്നെ അച്ചായാ… ഒരു രഹസ്യം കൂടി പറയാം. ആ ഗൗരിയെ നിങ്ങൾ വിചാരിക്കുന്നത് പോലെ അത്ര പാവമൊന്നുമല്ല. അവളുടെ ആ നാടൻ ലുക്ക് കണ്ട് നിങ്ങൾ പറ്റിക്കപ്പെടരുത്….ഞാൻ അവളുമായിട്ട് കുറച്ച് കളിച്ചിട്ടുണ്ട്. അവൾക്ക് വേണ്ടത് എന്താണെന്ന് എനിക്ക് കൃത്യമായി അറിയാം. അതുകൊണ്ട് മേഘാലയയിൽ വെച്ച് നിങ്ങൾക്കൊരു ചാൻസ് കിട്ടിയാൽ പാഴാക്കണ്ട!”
മണി പറഞ്ഞത് കേട്ട് അച്ചായൻ ഒന്ന് ഞെട്ടി.
ഗൗരിയെപ്പോലെ അത്രയും പക്വതയുള്ള ഒരു പെൺകുട്ടി മണിയെപ്പോലൊരുവന്റെ കളിയിൽ വീണോ? അച്ചായന്റെ മനസ്സിൽ ഗൗരിയുടെ ആ ഗൗരവം നിറഞ്ഞ മുഖം ഒരിക്കൽ കൂടി തെളിഞ്ഞു വന്നു. അവൾ മണി പറഞ്ഞത് പോലെ അത്രയ്ക്ക് വഴങ്ങുന്നവളാണോ അതോ മണി ചുമ്മാ തള്ളുന്നതാണോ എന്ന് അച്ചായൻ ആലോചിച്ചു.
”നീ ഓരോന്ന് പറഞ്ഞു എന്നെ കുഴപ്പിക്കല്ലേടാ,”
അച്ചായൻ പുക പുറത്തേക്ക് വിട്ടുകൊണ്ട് പറഞ്ഞു. പക്ഷേ അച്ചായന്റെ മനസ്സിൽ മേഘാലയയിലേക്കുള്ള ആ യാത്രയുടെ ആവേശം ഒന്നുകൂടി വർദ്ധിച്ചിരുന്നു
ഒന്നര മാസത്തിന് ശേഷം,
മേഘാലയ യാത്രയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരു രാത്രി. സമയം 11 മണി കഴിഞ്ഞിരിക്കുന്നു. സ്റ്റുഡിയോയിലെ തിരക്കുകൾ കഴിഞ്ഞ് അച്ചായൻ തന്റെ മുറിയിൽ വിശ്രമിക്കുമ്പോഴാണ് ഫോണിൽ ഒരു വാട്സാപ്പ് സന്ദേശം വരുന്നത്.