ഭാരമേറിയ ആ മരവാതിൽ പതുക്കെ തുറന്നത്.
വാതിൽ തുറന്നതും പുറത്തേക്ക് തള്ളിവന്നത് മദ്യത്തിന്റെ രൂക്ഷമായ ഗന്ധമായിരുന്നു.
മാത്യു ഒന്ന് മൂക്കുപൊത്തി.
വാതിലിന്റെ മറവിൽ നിന്നും പുറത്തേക്ക് വന്ന രൂപത്തെ കണ്ട് മാത്യുവിന്റെ കണ്ണുകൾ തള്ളിപ്പോയി.
അത് അൽവിഷ് തന്നെയായിരുന്നു. പക്ഷേ, താൻ അറിഞ്ഞിരുന്ന ആ സുമുഖനായ, പ്രസന്നനായ അൽവിഷ് ഡോക്ടറല്ലായിരുന്നു അത്.
മദ്യപിച്ച് ചുവന്ന കണ്ണുകൾ…
മുഖം മുഴുവൻ നരച്ചുതുടങ്ങിയ കുറ്റിത്താടി…
വസ്ത്രങ്ങൾ ആകെ അലങ്കോലമായിരിക്കുന്നു.
അയാൾക്ക് നേരെ നിൽക്കാൻ പോലും പ്രയാസമുണ്ടായിരുന്നു.
വർഷങ്ങൾക്ക് ശേഷം തന്റെ പഴയ സുഹൃത്തിനെ ഈ അവസ്ഥയിൽ കാണേണ്ടി വരുമെന്ന് മാത്യു സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
“ആൽവിഷ്!!!”
”മാത്യു… നീയാണോ?”
അൽവിഷിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
മാത്യു അയാളെ അടിമുടി നോക്കി നിന്നു.
“അൽവിഷ്… നിനക്കിതെന്താ പറ്റിയത്? നിന്റെ വീടും കാറും… എല്ലാം ഇങ്ങനെ…”
അതൊന്നും അയാൾ കേട്ടമട്ടില്ല..
മാത്യു.. താൻ എന്താ.. വന്നത്..? വാ.. അകത്തേക്ക് വാ..”
അൽവിഷ് ഒരു വിധത്തിൽ വാക്കുകൾ ഒപ്പിച്ചു പറഞ്ഞു കൊണ്ട് അകത്തേക്ക് നടന്നു.
ആ നടത്തത്തിൽ ഒരു ഡോക്ടറുടെ നിശ്ചയദാർഢ്യമല്ല, മദ്യത്തിന്റെ ലഹരിയിൽ ആടിയുലയുന്ന ഒരു മനുഷ്യന്റെ തളർച്ചയായിരുന്നു ഉണ്ടായിരുന്നത്.
മാത്യു അമ്പരപ്പോടെ അകത്തേക്ക് കയറി.