മേനോൻ കാര്യങ്ങൾ വിശദീകരിച്ചു..മണവാട്ടിയെ കതിർമണ്ഡപത്തിലേക്ക് ആനയിക്കുന്ന പോലെ, പൂജയും, ദേവികയും ആശയെ മണ്ഡപത്തിലേക്ക് ആനയിച്ചിരുത്തി..ആശ വരണമാല്യം സ്വീകരിക്കാനായി റെഡിയായി.. മേനോനും മണ്ഡപത്തിലേക്കിരുന്നു.. ചെയ്യേണ്ട കാര്യങ്ങളൊക്കെ അയാൾ അനന്തുവിന് പറഞ്ഞ് കൊടുത്തു.. അതനുസരിച്ച് അനന്തു ഓരോ കർമ്മങ്ങളായി ചെയ്തു… പ്രാർത്ഥനയോടെ ആശ, മേനോന്റെ താലിയേറ്റുവാങ്ങി..പിന്നെ എണീറ്റ് പരസ്പരം മാലയിട്ടു.. ബൊക്കെ കൈമാറി.. മണ്ഡപത്തിന് ചുറ്റും വലം വെച്ചു… ആചാരപ്രകാരം മേനോനും, ആശയും വിവാഹിതരായി…
പിന്നെ മേനോന്റെ കാർമികത്വത്തിൽ ആദ്യം അനന്തുവും, പിന്നെ സുഹൈലും ദേവികയേയും, പൂജയേയും ഭാര്യമാരാക്കി.. എല്ലാർക്കും മനസ് നിറഞ്ഞ സന്തോഷമാണ് തോന്നിയത്.. ആശ സന്തോഷം കൊണ്ട് മതിമറന്ന് നിൽക്കുകയാണ്.. നാൽപതാം വയസിൽ താൻ വിവാഹിതയായിരിക്കുന്നു.. ഇത് താൽകാലികമാണെങ്കിലും എന്നെന്നും ഇത് നിലനിൽക്കണേന്നാണ് അവൾ മണ്ഡപത്തിലിരുന്നും പ്രാർത്ഥിച്ചത്..
“ഇനിയൊരു ചായ സൽക്കാരം… ഉച്ചക്ക് നല്ല സദ്യ ഓർഡർ ചെയ്തിട്ടുണ്ട്… ആശ വരൂ… നമുക്ക് ചായയെടുക്കാം…”..
ഒരു ഭർത്താവിന്റെ അധികാരത്തോടെ മേനോനത് പറഞ്ഞപ്പോ ആശ ദാഹത്തോടെ അയാളെ നോക്കി.. പിന്നെ മേനോന്റെ കൂടെ കിച്ചണിലേക്ക് നടന്നു…താൻ ചായയുണ്ടാക്കുമെന്നും സാറ് പിന്നിലൂടെ വന്ന് തന്നെ പുണരുമെന്നുമാണ് ആശ പ്രതീക്ഷിച്ചത്..എന്നാൽ ചായയും പലഹാരവുമൊക്കെ മേനോൻ നേരത്തേ തന്നെ തയ്യാറാക്കി വെച്ചിരുന്നു.. അത് കൊണ്ട് ചെന്ന് ടേബിളിൽ നിരത്തുന്ന പണിയേ ആശക്കുണ്ടായുള്ളൂ…