ക്യാമ്പസ് സ്റ്റോറീസ്
Campus Stories | Author : Lee Child
എറണാകുളം ജംഗ്ഷനിൽ നിന്ന് വൈകിട്ട് പുറപ്പെട്ട മംഗള എക്സ്പ്രസ്സ്. ഫസ്റ്റ് ക്ലാസ് എ.സി. കൂപ്പയിൽ ആദിത്യ നാരായണൻ ഒറ്റയ്ക്കായിരുന്നു. മുംബൈയിലെ പ്രമുഖ വ്യവസായി നാരായണ മേനോന്റെ മകനാണെങ്കിലും, ആഡംബരത്തേക്കാൾ അവൻ പ്രണയിച്ചത് ടെക്നോളജിയെയാണ്….. എപ്പോഴും അച്ഛന്റെ നിലവിൽ തന്നെ ഒതുങ്ങിയിരിക്കുന്നവന്നല്ല താൻ എന്ന നിർബന്ധ അവനുണ്ടായിരുന്നു…
ലാപ്ടോപ്പിലെ വെളിച്ചം അവന്റെ മുഖത്ത് പ്രതിഫലിക്കുന്നുണ്ട്.
കമ്മ്യൂണിക്കേഷൻ സ്ക്രീനിൽ അവന്റെ ടീം മെമ്പർമാർ – രാഹുലും വരുണും.
ആദിത്യ: “Listen guys, ഈ പുതിയ ഡ്രോൺ പ്രോട്ടോടൈപ്പിന്റെ സ്റ്റെബിലിറ്റിയിൽ എനിക്ക് ഇപ്പോഴും കോൺഫിഡൻസ് ഇല്ല. 1000 അടി ഉയരത്തിൽ കാറ്റിന്റെ വേഗത കൂടുമ്പോൾ ഗൈറോസ്കോപ്പ് സെൻസറുകൾക്ക് ചെറിയൊരു ലാഗ് വരുന്നുണ്ട്. നമുക്ക് ഈ വീക്കിലി ടാർഗെറ്റ് മിസ്സ് ചെയ്യാൻ പറ്റില്ല. വാല്യുവേഷൻ വൺ ബില്യൺ ഡോളറിൽ എത്തണമെങ്കിൽ ഈ ബഗ് ഫിക്സ് ചെയ്തേ തീരൂ.”
അവൻ സംസാരിച്ചുകൊണ്ടിരിക്കെ പുറത്ത് റെയിൽവേ അനൗൺസ്‌മെന്റ് മുഴങ്ങി:
”ശ്രദ്ധിക്കുക, മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സ് ഷൊർണൂർ ജംഗ്ഷനിൽ എത്തിച്ചേരുന്നു…”
ട്രെയിൻ പതുക്കെ പ്ലാറ്റ്‌ഫോമിലേക്ക് നീങ്ങി നിന്നു. പെട്ടെന്നാണ് കൂപ്പയുടെ വാതിൽ പതിയെ തുറന്നത്. ആദിത്യ തന്റെ സൂം മീറ്റിംഗിൽ മുഴുകിയിരിക്കുകയായിരുന്നു.
ഒരു കയ്യിൽ പഴയൊരു ട്രങ്ക് പെട്ടിയും, മറുകയ്യിൽ ഒരു ഫയലുമായി ഒരു പെൺകുട്ടി അകത്തേക്ക് കയറി….