“ഡയലോഗ് മാത്രേ ഉള്ളു രണ്ടിനും”
.
.
ഇന്റർവെല്ലിന്റെ സമയത്ത് നന്ദു പ്രിയയെ നോക്കി പുറത്തേക്ക് പോവുകയാണെന്ന് കണ്ണു കാണിച്ച് എഴുന്നേറ്റു ക്ലാസ്സിന് പുറത്തേക്ക് നടന്നു….വാതിൽ കടന്ന് പുറത്തേക്ക് ഇറങ്ങിയതും ഇടനാഴിയിലൂടെ തിരക്കിട്ട് പോവുകയായിരുന്ന ഒരു പെൺകുട്ടിയുമായി നന്ദു കൂട്ടിയിടിച്ചു….കറുത്ത ചുരിദാർ ധരിച്ച ഭംഗിയുള്ളൊരു പെൺകുട്ടി… അവൾക്ക് ചന്ദനത്തിന്റെ ഗന്ധം ആയിരുന്നു
“സോ.. സോറി പെട്ടെന്ന് ഞാൻ കണ്ടില്ല….”
നന്ദു വളരെവേഗം ക്ഷമാപണം നടത്തിയെങ്കിലും അവൾ അവനെ ശ്രദ്ധിക്കാതെ കടന്നുപോയി…. നന്ദു സ്വയം നെറ്റിയിൽ അടിച്ചു, തിരിച്ച് ക്ലാസ്സിനകത്തേക്കുതന്നെ നടക്കാൻ തുടങ്ങിയതും നിലത്ത് കിടക്കുന്ന ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയിൽ ഹരിനന്ദന്റെ(.) കണ്ണുകൾ ഉടക്കി…. അവനത് കൈയിലെടുത്തു, നിലത്തുനിന്നും ഫോട്ടോയിൽ പറ്റിയ പൊടി ഊതികളഞ്ഞുകൊണ്ട് നന്ദു ആ ചിത്രത്തിലെ പെൺകുട്ടിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി…..
ഇടനാഴിയിൽ താനുമായി കൂട്ടിമുട്ടിയ പെൺകുട്ടിയുടെ കൈയിൽ നിന്നും വീണതായിരിക്കണം പക്ഷെ ഇത് അവളുടെ ഫോട്ടോ അല്ല… മറ്റാരുടെയോ ആണ്…നന്ദു ഇടനാഴിയിൽ നിൽക്കുമ്പോ തന്നെ മറ്റേ പെൺകുട്ടി ആക്റ്റീവ ഓടിച്ചുകൊണ്ട് കോളേജിന് പുറത്തേക്ക് പോകുന്നത് കണ്ടു
“ഹരിനന്ദൻ എന്നല്ലേ പേര്….”പിന്നിൽ ഭൂമികയുടെ ശബ്ദം കേട്ട് നന്ദു ഞെട്ടി തിരിഞ്ഞു നോക്കി
“അ…അതെ… എന്ത്യേ…..”അവനൊന്നു പരുങ്ങി
“ഒന്നുമില്ല ദേവയുടെ ബ്രദർ അല്ലെ വെറുതെ പരിചയപ്പെടാം എന്ന് കരുതി….ഞാൻ ഭൂമിക…”