“അയാളെ പാവം എന്ന് വിളിക്കരുത്. അയാൾ എന്റെ ഭർത്താവാ.”
“ഭർത്താവാണെങ്കിൽ ഭർത്താവിന്റെ പണി ചെയ്യണ്ടേ? അതിന് കഴിയാത്തതുകൊണ്ടല്ലേ ഞാൻ വരുന്നത്?” ഷിബിൻ പച്ചയായി ചോദിച്ചു.
അവന്റെ വാക്കുകൾ മേരിയെ നോവിച്ചു. പക്ഷേ അത് സത്യമായിരുന്നു.
ഷിബിൻ അവളുടെ അടുത്തേക്ക് വന്ന് അവളുടെ ബ്ലൗസിന്റെ ബട്ടണിൽ കൈവെച്ചു.
“ഇന്ന് നമുക്ക് ആ തോട്ടത്തിന്റെ താഴെ പോയാലോ? അവിടെ മഞ്ഞ് നല്ല കട്ടിയാ… ആരും വരില്ല.”
മേരിയുടെ മനസ്സ് വിലക്കി, പക്ഷേ ശരീരം സമ്മതിച്ചു. “വേഗം വരണം… എനിക്ക് പേടിയാ.”
” എങ്കിൽ മേരിപ്പെണ് റെഡിയായി ഇരിക്ക്.. സന്ധ്യക്ക് ഞാനിങ്ങു വരാം.. ” അവളെ ഒന്ന് ചേർത്തു പുണർന്നു മുത്തം വച്ചിട്ടവൻ മതിലിനു പിന്നിലൂടെ തോട്ടത്തിലേക്ക് പോയി..
അവൾ ആ പോക്ക് നോക്കി നിന്നു.
താൻ എങ്ങോട്ടാണ് പോകുന്നത്? ഈ ബന്ധം എവിടെ അവസാനിക്കും? ഷിബിൻ എന്നെങ്കിലും തന്നെ വിട്ടുപോകുമോ? അതോ ആന്റോ ഇതറിയുമോ?
ചോദ്യങ്ങൾ ഒരുപാടായിരുന്നു. പക്ഷേ ഒന്നിനും മറുപടിയില്ല. ഹൈറേഞ്ചിലെ മഞ്ഞ് എല്ലാം മൂടി നിൽക്കുന്നു. മേരിയുടെ ജീവിതത്തിലെ രഹസ്യങ്ങളും ആ മഞ്ഞിനുള്ളിൽ ഒളിഞ്ഞു കിടന്നു.