കുട്ടികളില്ല എന്ന കാര്യം ആദ്യം വലിയ വിഷമമല്ലായിരുന്നു. “ഇനിയുണ്ട് സമയം,” എന്ന് എല്ലാവരും പറഞ്ഞിരുന്നു. വർഷങ്ങൾ കടന്നു. ചികിത്സയും നടത്തി. കൂത്താട്ടം പോലെ ഓരോ മാസവും പ്രതീക്ഷയും നിരാശയും. ഒടുവിൽ അവർ ഇരുവരും അതിനെക്കുറിച്ച് സംസാരിക്കാതെയായി.
പക്ഷേ ഗ്രാമം സംസാരിക്കുന്നത് നിർത്തിയില്ല.
“ഡോക്ടറെ കാണണം.”
“വ്രതം നോക്കണം.”
“അവനാണോ പ്രശ്നം?”
മേരി ഈ വാക്കുകൾ കേട്ട് പുഞ്ചിരിക്കാൻ പഠിച്ചു. അകത്ത് എങ്കിലും ഒരു ശൂന്യത കട്ടിപിടിച്ചു.
കിടക്കയിൽ കിടന്നപ്പോൾ പതിവുപോലെ അവളുടെ അടുത്തേക്ക് നീങ്ങി. മേരിക്ക് ആ സ്പർശം പരിചിതമാണ് — ഒരു കാലത്ത് ആ സ്പർശം അവളെ മുഴുവനായി ഉണർത്തിയിരുന്നു. ഇപ്പോൾ അത് അവളെ ചലിപ്പിക്കും, പക്ഷേ ഒരുതരം സംശയത്തോടുകൂടി.
അവന്റെ ആവശ്യങ്ങൾ മാത്രം നോക്കുന്നതും അവളുടെ അവസ്ഥ പരിഗണിക്കാത്തതും അവളെ മടുപ്പിച്ചിരുന്നു.
ആന്റോ പതിയെ അവളെ തഴുകി തുടങ്ങി “എന്താ നീ ഇങ്ങനെ മരത്തടി പോലെ കിടക്കുന്നത്? ഒന്നു തിരിഞ്ഞു കിടന്നേ.”
അവൾ പതിയെ ശരീരം കൊണ്ടവനെ തള്ളി “എനിക്ക് വലിയ താല്പര്യമില്ല ആന്റോച്ചാ . ഇന്ന് ഭയങ്കര ക്ഷീണം. നമുക്ക് നാളെയാവാം.”
ആന്റോ: “ക്ഷീണമില്ലാത്ത എന്നാ ഉള്ളത്? നിനക്ക് എപ്പോഴും ഇതുതന്നെയാണല്ലോ പരിഭവം. എന്റെ ഈ ജോലി കഴിഞ്ഞു വരുമ്പോൾ ഇതൊക്കെയല്ലേ ഒരശ്വാസം. അതിനും കൂടി സമ്മതിച്ചില്ലെങ്കിൽ പിന്നെ എന്തിനാ?” അവന്റെ വാക്കുകളിൽ നിരാശ പടർന്നു.
അവൾ: “നിങ്ങളുടെ ആശ്വാസം കഴിഞ്ഞാൽ തീരുന്നതാണല്ലോ എല്ലാം. എനിക്കും ഒരു ശരീരമുണ്ടെന്ന് നീ എപ്പോഴെങ്കിലും ഓർക്കാറുണ്ടോ? അതോ ആന്റോച്ചന്വ ആശ്യമുള്ളപ്പോൾ ഉപയോഗിക്കാനുള്ള ഒരു മെഷീനാണോ ഞാൻ?”