അവൾ എഴുന്നേറ്റു. വിനോദ് സാർ പൈസ കൊടുത്ത് അവളുടെ പിന്നാലെ നടന്നു.
കാർ പതുക്കെ ടൗണിലേക്ക് അടുക്കുകയായിരുന്നു. വിനോദ് സാറിന്റെ ഓരോ വാക്കും നോട്ടവും മാളവികയുടെ ഉള്ളിൽ പുതിയൊരു തരംഗമുണ്ടാക്കിയെങ്കിലും, തന്റെ വീടിനടുത്തേക്ക് സാറിനെ കൊണ്ടുപോകുന്നത് അത്ര സുരക്ഷയല്ലെന്ന് അവൾക്ക് തോന്നി.
മാളവിക: “സാർ… എന്നെ ആ ടൗണിലെ ജംഗ്ഷനിൽ ഇറക്കിയാൽ മതി. അവിടെ നിന്ന് ഞാൻ ഒരു ഓട്ടോ പിടിച്ചു പൊയ്ക്കോളാം.”
വിനോദ് സാർ വണ്ടി ഒന്ന് സാവധാനത്തിലാക്കി. അദ്ദേഹത്തിന് അവളെ അത്ര പെട്ടെന്ന് വിടാൻ താല്പര്യമില്ലായിരുന്നു.
വിനോദ് സാർ: “അതെന്താ ടീച്ചറെ? ഞാൻ ടീച്ചറുടെ വീടിന്റെ മുറ്റം വരെ കൊണ്ടുവിടാമല്ലോ. ഈ നേരത്ത് ഇനി എന്തിനാ ഓട്ടോ പിടിക്കുന്നത്?”
മാളവിക: “അത് വേണ്ട സാർ. ഈ ചെറിയ സ്ഥലമല്ലേ, ആരെങ്കിലും കണ്ടാൽ ആവശ്യമില്ലാത്ത സംസാരങ്ങൾ ഉണ്ടാകും. സാറിന് അറിയാമല്ലോ ഇവിടുത്തെ രീതികൾ. അതുകൊണ്ട് ടൗണിൽ ഇറങ്ങുന്നതാണ് നല്ലത്.”
വിനോദ് സാർ ഒരു നിമിഷം അവളെ നോക്കി. അദ്ദേഹം കാർ ടൗണിലെ തിരക്കില്ലാത്ത ഒരു മൂലയിലേക്ക് മാറ്റി നിർത്തി.
വിനോദ് സാർ: “ടീച്ചർ പറയുന്നത് ശരിയാണ്.
മാളവിക ഒന്നും മിണ്ടിയില്ല. അവൾ ബാഗ് എടുത്ത് ഡോർ തുറക്കാൻ തുനിഞ്ഞപ്പോൾ വിനോദ് സാർ അവളുടെ കയ്യിൽ ഒന്ന് മുറുകെ പിടിച്ചു.മാളവിക തിരിഞ്ഞു നോക്കി ഒരു വശ്യമായ ചിരി ചിരിച്ചു.ഓട്ടോയിൽ നിന്നിറങ്ങി മാളവിക തന്റെ വീടിന്റെ ഗേറ്റിലേക്ക് നടന്ന
മാളവിക വീടിന്റെ ഉമ്മറത്ത് എത്തുമ്പോൾ തന്നെ അർജുന്റെ ബൈക്ക് പോർച്ചിൽ കിടക്കുന്നത് കണ്ടു. അവൾ അകത്തേക്ക് കയറിയപ്പോൾ അർജുൻ ഹാളിലെ സോഫയിൽ വളരെ സുഖമായി ഇരുന്ന് ടിവി കാണുകയായിരുന്നു.