രാഹുൽ ഇത് കേട്ട് കൂടുതൽ ഉറക്കെ ചിരിച്ചു. തന്റെ ഭാര്യയുടെ ഈ തമാശ കലർന്ന കുറ്റപ്പെടുത്തലുകൾ അവൻ എപ്പോഴും ആസ്വദിക്കാറുള്ളതാണ്. പക്ഷേ, രാഹുൽ കരുതിയത് അവർ തമ്മിലുള്ള പ്രണയനിമിഷങ്ങളെ കുറിച്ചാണ് മാളവിക പറയുന്നതെന്നാണ്. എന്നാൽ മാളവികയുടെ മനസ്സിൽ മറ്റൊന്നായിരുന്നു.
രാഹുലിന്റെ ആ പഴയ സ്വഭാവങ്ങളും തങ്ങൾക്കിടയിലെ രഹസ്യങ്ങളും ഓർക്കുമ്പോൾ അവൾക്ക് വല്ലാത്തൊരു ആവേശം തോന്നി. അവന്റെ മുന്നിൽ എന്നും മാന്യയായ അധ്യാപികയായി അഭിനയിക്കുമ്പോഴും, രാഹുലിന് മാത്രം അറിയാവുന്ന തന്റെ ആ പഴയ രൂപത്തെക്കുറിച്ച് അവൾ വെറുതെ ഓർത്തുപോയി.
മാളവിക: “അച്ഛനും അമ്മയും അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്നത് നിങ്ങളുടെ ഈ ‘നല്ല സ്വഭാവം’ നിലനിൽക്കാൻ വേണ്ടിയാവും.
രാഹുൽ: “ശരി ശരി… മതി എന്നെ കളിയാക്കിയത്. നീ സ്കൂളിൽ പോകാൻ നോക്ക്. അല്ലെങ്കിൽ ടീച്ചർ ലേറ്റ് ആയി എന്ന് പറഞ്ഞു കുട്ടികൾ ചിരിക്കും.”
ഫോൺ കട്ട് ആയതും മാളവിക ഫോൺ കട്ടിലിലേക്ക് എറിഞ്ഞു. അവൾ കണ്ണാടിക്ക് മുന്നിൽ നിന്ന് തന്റെ സാരിയുടെ മുന്താണി ഒന്ന് താഴ്ത്തി ഉടുത്തു.വേഗം തയ്യാറായി മാളവിക ഉമ്മറത്തെ വാതിൽ പൂട്ടി പുറത്തേക്കിറങ്ങി. അല്പം മുൻപ് അക്രിക്കാരനുമായി ഔട്ട് ഹൗസിൽ വെച്ച് നടന്ന ആവേശകരമായ നിമിഷങ്ങളുടെ ഓർമ്മയിൽ അവളുടെ മുഖത്ത് അപ്പോഴും ഒരു തിളക്കമുണ്ടായിരുന്നു.
പെട്ടെന്നാണ് മതിലിനപ്പുറത്തുനിന്ന് ആ പരുക്കൻ ശബ്ദം കേട്ടത്.
സാമുവൽ അങ്കിൾ: “മോളേ മാളവിക… ആ ആക്രിക്കാരൻ വന്നിട്ട് പോയോ?”
ആ വിളി കേട്ടതും മാളവിക ശരിക്കും ഒന്ന് ഞെട്ടിപ്പോയി. അവളുടെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ കടന്നുപോയി. “അങ്കിൾ എല്ലാം കണ്ടോ?” എന്ന ഭയം അവളെ പിടികൂടി.