എന്താണ് അവൾ ഉദ്ദേശിച്ചത് എന്ന് തെളിച്ചു പറഞ്ഞില്ല.. വരുമ്പോൾ നേരിട്ട് പറയാം എന്നാണ് പറഞ്ഞത്..
അവളെ കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ മൊബൈൽ ചിണുങ്ങി.. സ്‌ക്രീനിൽ വേണി എന്ന പേര് തെളിഞ്ഞപ്പോൾ അയാൾ വണ്ടിയുടെ സ്പീഡ് കുറച്ചു..
” ബെന്നിച്ചൻ പുറപ്പെട്ടോ…? ”
“ആഹ് മുത്തേ.. നാലു മണിക്കൂർ ഡ്രൈവ് ചെയ്യേണ്ടേ നീ പറഞ്ഞ സമയത്ത് എത്താൻ..”
” ഒൻപത് കഴിയുമ്പോൾ അമ്മയും ഏട്ടനും പോകും.. ഒരു പത്തുമണി ആകുമ്പോൾ എത്തിയാൽ മതി..
ഞാൻ ബെന്നിച്ചന്റെ വാട്സാപ്പിലേക്ക്
ഒരാളുടെ ഫോട്ടോ അയച്ചിട്ടുണ്ട്.. നോക്കിയില്ലങ്കിൽ ഒന്ന് നോക്കിക്കേ.. ”
ബെന്നി വാട്സ് ആപ്പ് ഓപ്പൺ ചയ്തു..
ഒരു പെണ്ണിന്റെ പല പോസ്സിലുള്ള ഫോട്ടോകൾ..
” ആരാ വേണി ഇത്..? ”
” മനസിലായില്ലേ.. ബെന്നിച്ചൻ ഒരു പ്രാവശ്യം കണ്ടിട്ടുള്ള ആളാണ്.. ശ്രദ്ധിച്ചു നോക്കിക്കേ… ”
” ഇല്ലടീ.. എനിക്ക് ഓർമ്മ വരുന്നില്ല.. നമ്മുടെ കൂടെ കോളേജിൽ ഉണ്ടായിരുന്ന നിന്റെ കൂട്ടുകാരികൾ ആരെങ്കിലും ആണോ.. ”
“കോളേജിലെ കൂട്ടുകാരിയൊന്നുമല്ല .. ഞാൻ വേറെ ഒരു ഫോട്ടോകൂടി അയക്കാം..
അതു കൂടി നോക്കിയിട്ട് പറയ്.. ”
വീണ്ടും വാട്സ് അസ്പ്പിലേക്ക് വന്ന ഫോട്ടോ നോക്കിയിട്ട് ബെന്നി പറഞ്ഞു..
” ഇത് നിന്റെ കെട്ടിയോനെല്ലേ.. ”
” ആഹ്… ആ കെട്ടിയോൻ തന്നെയാണ് അത്.. ആദ്യം അയച്ചത് ഒർജിനൽ.. ഇപ്പോൾ അയച്ചത് മുഖംമൂടി.. ”
” എനിക്കൊന്നും മനസിലാകുന്നില്ല വേണീ.. നീ തെളിച്ചു പറയ്.. ”
” ബെന്നിച്ചൻ എന്റെ അടുത്തേക്കല്ലേ വരുന്നത്.. എല്ലാം നേരിട്ട് പറയാം..
സൂക്ഷിച്ചു വണ്ടി ഓടിച്ചു വായോ..