– എന്തു പറ്റു പനിയാണോ ? വിറയലോടുകൂടിയാണ് ഞാന്നത് പറഞ്ഞു തീർത്തത്.
അവളൊന്നു ചിരിച്ചു. നിന്റെ വിറയൽ കേട്ടാൽ തോന്നും നിനക്കാണ് പനിയെന്ന്.പിന്നെ എനിക്ക് പനിയൊന്നുമല്ല എന്റെ ജോലി അവിടെയാണല്ലോ.
ഓ ഈ പുല്ല് ഡോക്റ്റാണല്ലേ. ഞാൻ പിറുപിറുത്തു. അവൾ ഇപ്പോഴും എന്നെ നോക്കി നിൽക്കുകയാണ്. ഞാൻ ശരിയെന്ന് തലയാട്ടി. വേഗം പുട്ടും കടലക്കറിയും കഴിച്ചു. ശേഷം അമ്മയോട് പറഞ്ഞ് പുറത്ത് ഇറങ്ങി. അപ്പോളേക്കും അവളും കഴിച്ച് ഇറങ്ങിയിരുന്നു.
ഞാൻ അച്ഛന്റെ കാറിൽ പോകാം എന്നാണ് കരുതിയിരുന്നത്. പിന്നീട് എന്റെ സ്വന്തം Himalayan 450 ൽ പോകാം എന്ന് വിചാരിച്ചു. അതിൽ കയറി. ബൈക്ക് കണ്ടതും അവൾ ഒന്ന് സംശയിച്ചു ശേഷം മെല്ലെ അതിനു പിറകിൽ കയറി.
ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി. അവൾ ഒരു കൈ എന്റെ തോളിൽ വച്ചു. എന്റെ ഉള്ളിൽ ഒരു കാളൽ വന്നു. ഒരു തണുപ്പ് രോമമെല്ലാം എഴുന്നേറ്റുനിന്നു. ടാ വണ്ടിയെടുക്ക്. അവൾ എന്റെ ചെറിയോട് ചേർന്നു നിന്ന് പറഞ്ഞു അന്നേരം അവളുടെ ചൂട് നിശ്വാസം എന്റെ കാതിൽ പതിച്ചു. ഒരു പരിജയവുമില്ലാത്ത അവളെന്തിനാ എന്നോട് ഇത്രയും അടുത്ത് പെരുമാറുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.ഞാൻ വേഗം വണ്ടിയെടുത്തു.
ആർ. ജീ മെഡികെയർ ഗ്രൂപ്പ്സിന്റെ സ്ഥാപകനും നിലവിലെ ഓണറുമാണ് രാമകൃഷ്ണൻ അങ്കിൾ. അതായത് ദേവ്നയുടെ അച്ഛൻ. രാമകൃഷ്ണൻ അങ്കിൾ അച്ഛന്റെ അടുത്ത കൂട്ടുകാരനാണ്. അങ്കിളിന് ഒറ്റസന്താനമേ ഉള്ളു അതാണ് ഇപ്പോൾ എന്റെ തോളിൽ കൈ വച്ച് വണ്ടിയെപറ്റി പുകഴ്ത്തിപറയുന്ന ദേവ്ന.