”അതേ ഏട്ടാ… മണ്ണിടിഞ്ഞു ചുരം ബ്ലോക്കാ. വണ്ടികളൊന്നും വിടുന്നില്ല. അതുകൊണ്ട് ഞാൻ അടുത്തുള്ള ഒരു റിസോർട്ടിൽ റൂം എടുത്തു. കൂടെയുള്ളവരൊക്കെ അവരുടെ റൂമുകളിലുണ്ട്. എനിക്ക് തനിയെ ഒരു മുറി കിട്ടി ഏട്ടാ. പേടിക്കാനൊന്നുമില്ല, ഞാൻ സേഫ് ആണ്.”
അവൾ ‘തനിയെ ഒരു മുറി’ എന്ന് പറഞ്ഞപ്പോൾ ശിവപ്രസാദ് ഒന്ന് ചിരിച്ചു. അയാൾ തന്റെ കൈ പതുക്കെ അവളുടെ തുടയോട് ചേർന്ന് ബെഡിൽ ഉറപ്പിച്ചു.
”ശരി മോളെ, നീ ഡോറൊക്കെ നന്നായി ലോക്ക് ചെയ്തോ. ഒറ്റയ്ക്കല്ലേ, പേടിയുണ്ടെങ്കിൽ ലൈറ്റിട്ടു കിടന്നോ. വെളുപ്പിന് ചുരം തുറന്നാലുടൻ ഇറങ്ങണം കേട്ടോ.”
ഹരിയുടെ സ്നേഹത്തോടെയുള്ള സംസാരം കേട്ടപ്പോൾ തനിമയുടെ കണ്ണുകൾ നിറഞ്ഞു.
“ശരി ഏട്ടാ… ഞാൻ ഉറങ്ങാൻ പോവാ… വെളുപ്പിന് വിളിക്കാം.”
ഫോൺ വെച്ചതും തനിമ ഒരു ദീർഘശ്വാസം വിട്ടു. പക്ഷേ അവൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് തന്റെ തൊട്ടടുത്ത്, ഏതാണ്ട് ദേഹത്ത് മുട്ടിയിരിക്കുന്ന ശിവപ്രസാദിനെയാണ്. അയാളുടെ കണ്ണുകളിൽ കാമവും ഒരു വിജയഭാവവും നിറഞ്ഞുനിന്നിരുന്നു.
ശിവപ്രസാദ് അവളുടെ മുഖത്തേക്ക് നോക്കി ഗൂഢമായി ഒന്ന് ചിരിച്ചു.
“നീ പറഞ്ഞത് വളരെ ശരിയാണ് തനിമ. നമ്മൾ ഒരു മുറിയിലാണ് ഉള്ളതെന്ന് അറിഞ്ഞാൽ അയാൾ വെറുതെ ടെൻഷനാകും. സത്യം എപ്പോഴും പറയണം എന്ന് നിർബന്ധമില്ലല്ലോ, പ്രത്യേകിച്ച് ഇതുപോലൊരു രാത്രിയിൽ.”
“ഞാൻ ഇങ്ങനെ ഇവിടെ ഉണ്ടെന്ന് ഏട്ടൻ അറിഞ്ഞാൽ തീർന്നു സാർ”
“അതൊന്നും ആരും അറിയില്ല തനിമ ഇന്നത്തെ രാത്രി നമ്മൾ ഇവിടെ ഉള്ളത് വേറെ ആരും അറിയില്ല വാക്ക്..”