“എനിക്ക്….എനിക്കൊരു താലി കെട്ടിത്തരുവോ……”
“ശബരീനാഥിന്റെ താലിയണിയാനുള്ള അർഹതയൊന്നുമില്ലെന്നറിയാം…..എന്നാലും കൊതിച്ചുപോയി……എന്റെ കുഞ്ഞിന്റെ അച്ഛനല്ലേ……എന്റെയല്ലേ…….എനിക്ക് തന്നൂടെ അത്………”
അവന്റെ കണ്ണുകളിലേക്ക് നോക്കിയവൾ കെഞ്ചി……..
ഒന്നും മിണ്ടാതെ എണീറ്റവൻ മുറിക്ക് പുറത്തിറങ്ങി…….
അവളുടെ കണ്ണ് നിറഞ്ഞു……ഉള്ളൂ വെന്തുരുകി കണ്ണുനീരായി ഒഴുകിയിറങ്ങി…….
തട്ടത്തിന്റെ തുമ്പ് കടിച്ചുപിടിച്ചവൾ പുറത്തേക്ക് വന്ന എങ്ങലൊതുക്കി…….
അറിയാമതിനുള്ള യോഗ്യതയില്ലെന്ന്……എങ്കിലും ചോദിച്ചുപോയി….അവന്റെ പേരിലുള്ള താലി കഴുത്തിലണിയാൻ,ആ അധികാരത്തോടെ നെഞ്ചോട് ചേരാൻ……നെഞ്ച് നിറഞ്ഞ പ്രണയം കൊണ്ട് അറിയാതെ പറഞ്ഞുപോയതാണ്……നിറവയറുമായി നിന്നപ്പോ അഭയം തന്നവനോട്,സംരക്ഷിച്ചവനോട്, അവന്റെ താലികൂടി, ജീവിതംകൂടി ചോദിക്കാൻ മടിയായിരുന്നു…..ഇന്നറിയാതെ പുറത്തേക്ക് വന്നുപോയതാണ്………
പക്ഷെ…..ഇങ്ങനെയൊരു തിരസ്കരണം…..അതു പ്രതീക്ഷിച്ചിരുന്നില്ല…….
കരഞ്ഞു കരഞ്ഞുറങ്ങിപോയി….മേരിയമ്മച്ചി വന്നു വിളിച്ചപ്പോളാണ് എണീക്കുന്നത്…..അടുത്തു കുഞ്ഞിനെ നോക്കിയതും
“ കുഞ്ഞിപ്പെണ് അച്ഛയുടെ കൂടെ മുറീലാ….”
അവൾ എണീറ്റവന്റെ മുറിവാതിൽക്കലേക്ക് നടന്നു…..നേരെ നോക്കുന്നില്ല താൻ വന്നതറിഞ്ഞിട്ടുണ്ട് എന്നിട്ടും…..പൊട്ടി വന്ന കരച്ചിൽ ചുണ്ടുകടിച്ചു പിടിച്ചടക്കികൊണ്ട് അവൾ തിരിഞ്ഞു നടന്നു……