അമ്മ ഇഷ്ടപ്പെട്ട വിഭവങ്ങളെല്ലാം ഒരുക്കി കാത്തിരിക്കുകയായിരുന്നു. പക്ഷേ, എന്ത് കഴിക്കുമ്പോഴും എന്റെ ഉള്ളിൽ അമ്മുവിന്റെ ആ വശ്യമായ ചിരിയായിരുന്നു. ബന്ധുക്കളും അയൽക്കാരും ഒക്കെ വന്നു പൊതിഞ്ഞു. ഗൾഫിൽ നിന്നു വന്നതുകൊണ്ട് എല്ലാവർക്കും എന്തെങ്കിലുമൊക്കെ കൊടുക്കാനുണ്ടായിരുന്നു. പക്ഷേ ആ പെട്ടി തുറക്കുമ്പോൾ എന്റെ ഉള്ളൊന്ന് പിടയും. ഏറ്റവും അടിയിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ആ ചുവന്ന ലേസ് വസ്ത്രങ്ങളും സ്വർണ്ണ അരഞ്ഞാണവും ആരും കാണരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
നാലു ദിവസങ്ങൾ… അത് നാലു യുഗങ്ങൾ പോലെയാണ് എനിക്ക് തോന്നിയത്.
ഒന്നാം ദിവസം: വീട്ടിലെ തിരക്കുകളിൽ പെട്ടു. അമ്മുവിനെ വിളിക്കാൻ പോലും സമയം കിട്ടിയില്ല. രാത്രി അവൾ അയച്ച മെസ്സേജ് കണ്ടു: “മഹിയേട്ടാ… അവിടെ എല്ലാവരുടെയും ഇടയിൽ എന്നെ മറന്നോ?” അതിന് മറുപടിയായി ഞാൻ എന്റെ ഹൃദയമിടിപ്പിന്റെ വേഗത കുറച്ചു വാക്കുകളിൽ ഒതുക്കി.
രണ്ടാം ദിവസം: കൂട്ടുകാർക്കൊപ്പം പുറത്തു പോയി. അവർ കള്ളു കുടിച്ചു പാട്ടു പാടുമ്പോൾ ഞാൻ മൂലയിൽ ഇരുന്ന് ഫോണിൽ അവളുടെ ഫോട്ടോകൾ നോക്കുകയായിരുന്നു. ഓരോ ഫോട്ടോയിലും അവളുടെ ശരീരത്തിലെ മാറ്റങ്ങൾ ഞാൻ അളന്നു കൊണ്ടിരുന്നു.
മൂന്നാം ദിവസം: ബാംഗ്ലൂരിലേക്ക് പോകാനുള്ള പ്ലാൻ വീട്ടിൽ അവതരിപ്പിച്ചു. പഴയ ഒരു ഫ്രണ്ടിനെ കാണാനുണ്ടെന്നും അവിടെ ചെറിയൊരു ബിസിനസ്സ് കാര്യം ഉണ്ടെന്നും കള്ളം പറഞ്ഞു. അച്ഛൻ ആദ്യം ഒന്ന് എതിർത്തുവെങ്കിലും ഒടുവിൽ സമ്മതിച്ചു.