ഞാൻ സീറ്റിൽ ഒന്നൂടെ ചാരിയിരുന്നു.
“എന്റെ ഷെഡ്യൂൾ നീ ഒന്ന് കണ്ടാൽ മതി. മാസം പത്തും പതിനഞ്ചും കുട്ടികളാണ് ഷൂട്ടിനായി ക്യു നിൽക്കുന്നത്. പക്ഷെ ഞാൻ എല്ലാവരെയും എടുക്കാറില്ല. ആരെ എടുത്താൽ എന്റെ ബ്രാൻഡ് വാല്യൂ കൂടുമെന്നും ആരെ വളർത്തിയാൽ നാളെ അവർക്ക് ഗുണമുണ്ടാകുമെന്നും എനിക്ക് നല്ല നിശ്ചയമുണ്ട്.”
”അച്ചായൻ പറഞ്ഞത് ശരിയാ കല്യാണി,” മണി മുൻസീറ്റിലിരുന്ന് ഇടയിൽ കയറി. “അച്ചായൻ കൈവെച്ചാൽ പിന്നെ ആ കുട്ടിയുടെ ഗ്രാഫ് അങ്ങ് മുകളിലേക്കാണ്. ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്‌സ് കൂടുന്നതും വലിയ ബ്രാൻഡുകൾ അവരെ തേടി വരുന്നതും ഒക്കെ അച്ചായന്റെ ആ ഒരു മജിക് ഫ്രെയിം കൊണ്ടാ.”
കല്യാണി അത് കേട്ട് അല്പം ഗൗരവത്തോടെ തലയാട്ടി. “അപ്പോൾ ഞാൻ ശരിക്കും ലക്കിയാണല്ലേ?”
”ലക്കി മാത്രമല്ല കല്യാണി, നീ സ്പെഷ്യലുമാണ്. അല്ലെങ്കിൽ ഈ അച്ചായൻ ഇത്രയും റിസ്ക് എടുത്ത് നിന്നെ കൂർഗിലേക്ക് കൊണ്ടുപോകില്ലല്ലോ.” ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി അർത്ഥഗർഭമായി പറഞ്ഞു.
അവൾ പതുക്കെ ഒന്ന് നാണിച്ച് തലതാഴ്ത്തി. അച്ചായന്റെ വാല്യൂ എന്താണെന്ന് അവൾക്ക് ബോധ്യപ്പെട്ടതോടെ അവളുടെ ഉള്ളിലെ ബഹുമാനം ഇരട്ടിയാകുന്നത് എനിക്ക് കാണാമായിരുന്നു. കൂർഗിലെ തണുപ്പിലേക്ക് വണ്ടി അടുക്കുന്തോറും ഞങ്ങളുടെ ബന്ധത്തിന്റെ ചൂടും കൂടി വരികയായിരുന്നു.
“അച്ചായാ,
ഒരു സമയം കൂടെ.”
അവളല്പം മടിയോടെ വീണ്ടും എന്നെ വിളിച്ചു.
” എന്റെ കൊച്ചേ നിന്റെ സംശയം ഈ അടുത്ത കാലത്ത് എങ്ങാനും തീരോ. “