സുതാര്യമായ തടവറ 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

നതാഷ ഒരു നിഴൽ പോലെ അവനെ പിന്തുടർന്നു. വീടിന് പുറത്തെ ആ തണുത്ത വായുവിൽ ശ്വാസം വിടുമ്പോൾ അവളുടെ ഉള്ളിൽ സാം എന്ന മനുഷ്യനോടുള്ള ഭയം ബഹുമാനമായി മാറിയിരുന്നു.

​നതാഷ: “സാം… താങ്ക്സ്… സാം ഇല്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ…”

​നതാഷയുടെ വാക്കുകൾ സാം ശ്രദ്ധിച്ചതേയില്ല.

അവന്റെ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടായില്ല. തന്നെ മൃഗമെന്ന് വിളിച്ച അതേ നതാഷയുടെ നന്ദിപ്രകടനം അയാൾക്ക് പുച്ഛമായിരുന്നു.

സാം ഒന്നും മിണ്ടാതെ തന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്തു.

​നതാഷ: “സാം… സാം ഒന്ന് നിൽക്കൂ… പ്ലീസ് പോവല്ലേ!”

​അവൾ ബൈക്കിന് പുറകെ ഓടിയെങ്കിലും സാം തിരിഞ്ഞുപോലും നോക്കിയില്ല.

എൻജിന്റെ ഇരമ്പലോടെ അവൻ ആ ഇരുട്ടിലേക്ക് മറഞ്ഞു.

നതാഷ ആ വിജനമായ വഴിയിൽ തനിച്ച് നിന്നു. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

താൻ എന്തൊക്കെയാണ് ഇത്രയും ദിവസം അവനെക്കുറിച്ച് കരുതിയത്?
അവൻ വന്യമായിരിക്കാം…

പക്ഷേ തനിക്ക് ഒരു ആപത്ത് വന്നപ്പോൾ തന്റെ ജീവനും മാനവും രക്ഷിക്കാൻ ഓടിയെത്തിയത് ആ ‘മൃഗം’ മാത്രമായിരുന്നു.

​അവൾ കാറിനുള്ളിൽ കയറി സ്റ്റിയറിംഗ് വീലിൽ തല ചായ്ച്ച് ഏങ്ങലടിച്ചു കരഞ്ഞു.

സാമിനോട് താൻ പെരുമാറിയ തെറ്റുകൾ അവളുടെ മനസ്സിൽ ഓരോന്നായി തെളിഞ്ഞു വന്നു.

അവനോടുള്ള അവളുടെ മനസ്സിലെ വെറുപ്പ് പ്രണയത്തേക്കാൾ വലിയൊരു ലഹരിയായി മാറുകയായിരുന്നു.

നതാഷയുടെ കണ്ണുകൾ കാഴ്ചമറയ്ക്കുംവിധം നിറഞ്ഞുതുളുമ്പിയിരുന്നു.

എങ്കിലും ആവേശം കൊണ്ട് വിറയ്ക്കുന്ന കൈകളാൽ അവൾ സ്റ്റിയറിംഗ് തിരിച്ചു.

ദൂരെ ഇരുട്ടിനെ കീറിമുറിച്ചു പോകുന്ന സാമിന്റെ ബൈക്കിന്റെ ചുവന്ന ടെയിൽലൈറ്റായിരുന്നു അവളുടെ ഏക ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *