”അവൾ കരഞ്ഞുകൊണ്ട് അയാളോട് യാചിക്കുന്നുണ്ടായിരുന്നു സാർ,”
ജാഫർ തുടർന്നു.
“എന്റെ ഭർത്താവ് അവിടെ തനിച്ചാണ്… അയാൾക്ക് അപകടം പറ്റി കിടക്കുകയാണ്… എന്നെ വിടൂ എന്ന് അവൾ അയാളോട് അപേക്ഷിച്ചു. അത് കേട്ടതും അയാൾ ഒരു ഭ്രാന്തനെപ്പോലെ പൊട്ടിപ്പൊട്ടി ചിരിക്കാൻ തുടങ്ങി. ആ ഫ്ലാറ്റിലാകെ ആ ചിരി പ്രതിധ്വനിക്കുന്നുണ്ടായിരുന്നു.”
”‘ഭർത്താവോ? അവൻ അവിടെക്കിടന്ന് ചാകട്ടെ…’ എന്നായിരുന്നു അയാളുടെ മറുപടി. എന്നിട്ട് അയാൾ അവളുടെ കാതോരം എന്തോ മന്ത്രിക്കാൻ തുടങ്ങി. പതുക്കെ പതുക്കെ കുതറിക്കൊണ്ടിരുന്ന അവളുടെ ശരീരം തളരാൻ തുടങ്ങി. അവൾ അയാളുടെ കരവലയത്തിൽ അനങ്ങാതെ നിന്നു…
തുടരും……