എന്നാൽ, ആ ശബ്ദം കേൾക്കുന്നത് വരെ മാത്രമേ അതിന് ആയുസ്സുണ്ടായിരുന്നുള്ളൂ!
ആരോ ഒരു ഉണങ്ങിയ ചുള്ളിക്കമ്പ് ചവിട്ടി ഒടിച്ചതുപോലൊരു ശബ്ദം.
ഏറ്റവും പിന്നിലായിരുന്ന എന്റെ കാതുകളിലേക്കാണ് ആ ശബ്ദം ആദ്യം തുളച്ചുകയറിയത്.
പുറത്തേത്താൻ ഇനി വെറും മീറ്ററുകൾ മാത്രം ബാക്കിനിൽക്കെ, എന്റെ കാലുകൾക്ക് താളം തെറ്റി. എന്നിലെ നിയന്ത്രണം നഷ്ടപ്പെട്ടതുപോലെ ഞാൻ അവിടെ തറഞ്ഞുനിന്നു…
ഒരു ചങ്ങല പോലെ കൈകോർത്തു പിടിച്ചിരുന്നതുകൊണ്ട്, ഞാൻ നിന്നതും ബാക്കിയുള്ളവരും നിൽക്കാൻ നിർബന്ധിതരായി.
യാത്ര തടസ്സപ്പെട്ടതിന്റെ ദേഷ്യത്തിലാവാം, “എന്താടാ…” എന്നൊരു ചോദ്യവുമായി അവർ എനിക്ക് നേരെ തിരിഞ്ഞു.
പക്ഷേ, ആ ചോദ്യം അവരുടെ തൊണ്ടയിൽ തന്നെ കുരുങ്ങി.
അവരുടെ നോട്ടം എന്റെ മുഖത്തായിരുന്നില്ല…
എന്റെ തോളിന് മുകളിലൂടെ, തൊട്ടുപിന്നിലെ ഇരുട്ടിലേക്കായിരുന്നു അവരുടെ കണ്ണുകൾ നീണ്ടത്.
ആമിയും നിധിയുമൊഴിച്ച് ബാക്കിയുള്ളവർ കാണാൻ പാഫില്ലാത്തതെന്തോ കണ്ടതുപോലെ കണ്ണുകൾ വിടർത്തി….. ഭയം കൊണ്ട് ആ കണ്ണുകൾ പുറത്തേക്ക് തള്ളിവരുമോ എന്ന് പോലും എനിക്ക് തോന്നിപ്പോയി.
അവരുടെ ആ നോട്ടം കണ്ടതും എന്റെ നട്ടെല്ലിലൂടെ ഒരു തണുപ്പ് അരിച്ചു കയറി.
എന്താണ് എന്റെ പിന്നിലെന്ന് അറിയാനുള്ള ധൈര്യം സംഭരിച്ച്, ഞാൻ സാവധാനം… വളരെ സാവധാനം പിന്നിലേക്ക് തിരിഞ്ഞു.
മുന്നിലെ കാഴ്ച കണ്ട എന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു..
ഒരു ചെറിയ കുട്ടി!